![](/wp-content/uploads/2021/07/liquor.jpg)
കൊച്ചി: കൊച്ചി കളമശേരിയിൽ വൻ മദ്യവേട്ട. അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ബീവറേജസിൽ നിന്നും മദ്യം വാങ്ങി അമിത വിലയ്ക്ക് വിറ്റ് വൻ തുക സമ്പാദിച്ചയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടുകടക്കാരൻ പ്യാരിലാൽ ഉൾപ്പെടെ നാലുപേരാണ് പോലീസ് പിടിയിലായത്. ഇത്തരത്തിൽ ഇയാൾ കഴിഞ്ഞ ഒന്നാം തീയതി മാത്രം ഒരു ലക്ഷം രൂപയുടെ മദ്യം വിറ്റതായും, ലോക്ക്ഡൗൺ കാലത്ത് മാത്രം ലക്ഷങ്ങൾ സമ്പാദിച്ചു കൂട്ടിയതായും പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായവരിൽ നിന്നും വിവിധയിടങ്ങളിലായി സൂക്ഷിച്ചിരുന്ന അൻപതിൽ അധികം കുപ്പി മദ്യവും പോലീസ് പിടിച്ചെടുത്തു. ലോക്ക്ഡൗൺ കാലത്തും ബീവറേജ് അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലും മാണ് ഇവരുടെ മദ്യവിൽപ്പന. മദ്യം വാങ്ങാൻ പോകാനും മറ്റും ഉപയോഗിച്ചിരുന്ന ഓട്ടോയിൽ മദ്യപന്മാർക്ക് സഞ്ചരിച്ച് മദ്യപിക്കാനുള്ള അവസരം ഇവർ നൽകിയിരുന്നു. മദ്യവും ടച്ചിംഗ്‌സും ഓട്ടോയിൽ കരുതിയിരിക്കുമെന്നും പിടിയിലായത് സഞ്ചരിക്കുന്ന ‘ഓട്ടോ ബാർ’ ആയിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി.
ലോക്ക്ഡൗൺ കാലത്ത് പൈന്റിന് 900 രൂപയും ഫുള്ളിന് 2000 രൂപയുമാണ് ഇയാൾ ഈടാക്കിയിരുന്നത്. രണ്ടു വർഷമായി കച്ചവടം നടത്തിയിരുന്ന ഇവരെ നാട്ടുകാർ ചേർന്ന് പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Post Your Comments