Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

യുവതിയെ പത്ത് വര്‍ഷം വീട്ടിലൊളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ സംശയങ്ങള്‍ : സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ്

പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വാര്‍ത്തയാണ് ഏറ്റവും ശ്രദ്ധേയമായത്. ആരും അറിയാതെ പ്രണയിനിയെ പത്ത് വര്‍ഷം തന്റെ വീട്ടിലൊളിപ്പിച്ച യുവാവും അതുമായി ബന്ധപ്പെട്ട് അവിശ്വസനീയത നിറഞ്ഞ സംഭവ വികാസങ്ങളും വലിയ ചര്‍ച്ചയായി. എന്നാല്‍ യുവതിയെ പത്ത് വര്‍ഷം വീട്ടിലൊളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ സംശയങ്ങള്‍ ഉയരുകയാണ്.

Read Also : കൊല്ലത്ത് കാമുകിയെ ഷാനവാസ് തീകൊളുത്തിയത് വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന്: അനാഥനായി പിഞ്ചു കുഞ്ഞ്

സംഭവത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് അയല്‍വാസികളും രംഗത്തെത്തിയതോടെ ഇതേകുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ആലത്തൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അയിലൂര്‍ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തി പരിശോധന നടത്തി.

2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ യുവതിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. അന്ന് അന്വേഷണ സംഘം നാടുമുഴുവന്‍ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാത്ത യുവതിയാണ് തൊട്ടടുത്ത വീട്ടില്‍ പത്ത് വര്‍ഷം ഒളിച്ചുതാമസിച്ചതെന്ന് പറയുന്നത്. ഇതാണ് നാട്ടുകാരുടെ സംശയങ്ങള്‍ക്ക് ആക്കംകൂട്ടുന്നത്.

മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഉള്‍പ്പെടുന്ന തന്റെ കൊച്ചുവീട്ടിലാണ് ആരുമറിയാതെ റഹ്മാന്‍ എന്ന യുവാവ് പ്രണയിനിയായ സജിതയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. വീടിന് മൂന്നു മുറിയും ഇടനാഴിയുമാണ് ഉള്ളത്. ഇലക്ട്രിക് ജോലിയില്‍ വിദഗ്ദ്ധനായ യുവാവ് മുറിപൂട്ടാന്‍ വാതിലിന് അകത്തും പുറത്തും യന്ത്ര സംവിധാനം ഘടിപ്പിച്ചു. സ്വിച്ചിട്ടാല്‍ ലോക്കാവുന്ന ഓടാമ്പലും സജ്ജീകരിച്ചു. രണ്ടുവയറുകള്‍ വാതിലിന് പുറത്തേക്കിട്ടിരുന്നതില്‍ തൊട്ടാല്‍ ഷോക്കടിക്കുമെന്ന പേടിമൂലം വീട്ടുകാര്‍ റൂമിനടുത്തേക്ക് പോകാതായി.ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ മാനസിക വിഭ്രാന്തിയുള്ളതായി അഭിനയിച്ചു. ഭക്ഷണം സ്വന്തം മുറിയില്‍ കൊണ്ടുപോയി കഴിച്ചു.

പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഒരിക്കല്‍ റഹ്മാനെ മന്ത്രവാദിയുടെ അടുക്കല്‍ കൊണ്ടുപോയിരുന്നു. ഇതോടെ എല്ലാ കാര്യങ്ങളും ബന്ധുക്കളറിയുമെന്ന് ഭയമായി. മൂന്നുമസം മുമ്ബാണ് യുവാവ് സജിതയേയും കൂട്ടി വീടുവിട്ടിറങ്ങിയത്. കഴിഞ്ഞദിവസം നെന്മാറയില്‍ വെച്ച് സഹോദരന്‍ കണ്ടതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button