
കറാച്ചി : സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പരാമര്‍ശം വിവാദമാകുന്നു. വാരാന്ത്യ ലൈവ് പരിപാടിയിലായിരുന്നു ഇമ്രാന് ഖാന്റെ പരാമര്‍ശം. സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമായിരുന്നു ഇമ്രാന് ഖാൻ പറഞ്ഞത്.
സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന് ഖാന് ഉപദേശിക്കുന്നു. പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നാണ് ഇമ്രാന് ഖാന് പറയുന്നത്. എന്നാല്‍ ഇമ്രാന് ഖാന്റെ പരാമര്‍ശത്തിനെതിരെ . നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇമ്രാന് ഖാന്റെ വാക്കുകള്‍ തെറ്റാണെന്നും അപകടകരമാണെന്നും നിര്‍വ്വികാരവുമാണെന്നാണ് വനിതാ അവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
Read Also : വന്ദേമാതരം ചൂളംവിളിച്ച് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സിൽ ഇടംപിടിച്ച് മലയാളി പെൺകുട്ടി
ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന രാജ്യമായ പാകിസ്ഥാനില്‍ ബലാത്സംഗത്തിനിരയായ ആളെ കുറ്റവാളിയായും പരാതികള്‍ പലപ്പോഴും അന്വേഷിക്കുക പോലും ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപണമുണ്ട്. ഇതിനിടയിലാണ് സദാചാരവാദികളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഇമ്രാന് ഖാന്റെ പരാമര്‍ശം.
Post Your Comments