Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndiaCrime

അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകന്‍; മരിക്കും മുൻപ് രേഷ്മയുടെ കൂടെ ഉണ്ടായിരുന്നത് അരുൺ, വില്ലന്‍ ഒളിവില്‍

ബന്ധുവിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഇടുക്കിയിൽ പ്ലസ്ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് തിരയുന്ന ബന്ധു മരിച്ച രേഷ്മയുടെ കൊച്ചച്ഛനാണെന്ന് റിപ്പോർട്ടുകൾ. രേഷ്മയുടെ അച്ഛൻ രാജേഷിന്റെ പിതാവ് അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകനാണ് അരുണ്‍. ഇയാള്‍ രാജേഷുമായി സൗഹൃദത്തിലായിരുന്നു. രേഷ്മയെ എന്നും സ്കൂളിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് അരുണാണെന്ന് വീട്ടുകാരും നാട്ടുകാരും സമ്മതിക്കുന്നുണ്ട്.

Also Read:കൊങ്കൺ റെയിൽവേ,ഡൽഹി മെട്രോ,കൊച്ചി മെട്രോ പദ്ധതികൾ കടമെടുക്കാതെയാണോ പൂർത്തിയാക്കിയത്: ഇ.ശ്രീധരന് മറുപടിയുമായി കിഫ്ബി

പെൺകുട്ടിയെ അവസാനമായി കണ്ടത് ഇയാൾക്കൊപ്പമാണ്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബസ്സ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയും വീട്ടിലേയ്ക്ക് ഇവര്‍ ഒന്നിച്ച് പോവുകയുമാണ് പതിവ്. പതിവുപോലെ ഇന്നലെയും അരുണ്‍ രേഷ്മയെ കാത്തുനിന്നു. ഒരുമിച്ച് ബസ്റ്റോപ്പില്‍ നിന്നും വീട്ടിലേയ്ക്ക് യാത്ര തിരിച്ചു. എന്നാൽ, ഈ യാത്രയിലാണ് രേഷ്മ അതിക്രൂരമായി കൊല്ലപ്പെട്ടത്. അരുണിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്.

അതേസമയം, പെൺകുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ് ഇടുക്കി പള്ളിവാസൽ പവർഹൗസിന് സമീപം ബയസൺവാലി ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button