Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNewsCrime

18കാരി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഭോപ്പാൽ: ഛത്തീസ്ഗഡിൽ നിന്നുള്ള പതിനെട്ടുകാരി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു. പെൺകുട്ടിയെ ഏഴ് മാസത്തിനുള്ളിൽ ഏഴ് തവണയാണ് വിറ്റിരിക്കുന്നത്. മദ്ധ്യപ്രദേശിലും ഉത്തർപ്രദേശിലുമൊക്കെയുള്ളയാളുകൾക്കാണ് കുട്ടിയെ വിറ്റത്. സംഭവത്തിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം പറയുകയുണ്ടായി.

ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിൽ നിന്നുള്ള പെൺകുട്ടിയെ ബന്ധുവും ഭാര്യയും ജോലി വാഗ്ദ്ധാനം ചെയ്ത് മദ്ധ്യപ്രദേശിലെ ഛത്തർപൂരിലേക്ക് കൊണ്ടുപോകുകയാണ് ഉണ്ടായത്. ഇവർ ഛത്തർപൂരിലെ കല്ലു റായിക്വാർ എന്നയാൾക്ക് 20,000 രൂപയ്ക്ക് പെൺകുട്ടിയെ വിറ്റു. ഇയാൾ മറ്റൊരാൾക്ക് പെൺകുട്ടിയെ വിറ്റു.

70,000രൂപ നൽകി ഉത്തർപ്രദേശിലെ ലളിത്പൂർ സ്വദേശിയായ സന്തോഷ് കുഷ്വയാണ് പെൺകുട്ടിയെ അവസാനമായി വാങ്ങുകയുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന സന്തോഷ് കുശ്വാഹയുടെ മകൻ ബാബ്‌ലൂ കുഷ്വയുമായി പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി വിവരം ലഭിക്കുകയുണ്ടായി. തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യം ആവശ്യപ്പെട്ട് നേരത്തെ പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു ഉണ്ടായത്. കഴിഞ്ഞ സെപ്തംബറിൽ പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഛത്തീസ്ഗഡിലെയും മദ്ധ്യപ്രദേശിലെയും ആദിവാസി മേഖലകളിൽ നിന്നുള്ള കൂടുതൽ പെൺകുട്ടികൾ ഇത്തരത്തിൽ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button