
ഹാനോയ് : ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ അരി കയറ്റുമതി ചെയ്യുന്ന വിയറ്റ്നാം ഇത് ആദ്യമായി ഇന്ത്യയില്‍ നിന്നും അരി വാങ്ങി. ആഭ്യന്തര വില ഒന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് അരി കയറ്റുമതിയില്‍ ഒന്നാമത് നില്ക്കുന്ന ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 70,000 ടൺ അരി കയറ്റുമതി ചെയ്യാൻ ഇന്ത്യൻ വ്യാപാരികൾ കരാർ നൽകിയിട്ടുണ്ട്. ഫ്രീ-ഓൺ-ബോർഡ് (എഫ്ഒബി) അടിസ്ഥാനത്തിൽ ടണ്ണിന് 310 ഡോളർ നിരക്കിൽ കയറ്റുമതി ചെയ്യുമെന്ന് വ്യവസായ അധികൃതർ പറയുന്നു.
ഞങ്ങൾ ആദ്യമായി വിയറ്റ്നാമിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇന്ത്യൻ വിലകൾ വളരെ ആകർഷകമാണ്. വലിയ വില വ്യത്യാസം കയറ്റുമതി സാധ്യമാക്കുന്നു റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറഞ്ഞു. വിയറ്റ്നാമിൽ അരി ടണ്ണിന് 500 മുതൽ 505 ഡോളർ വരെയാണ്. ഇത് ഇന്ത്യൻ വിലയായ 381–387 ഡോളറിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
Post Your Comments