
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയിൽ വൈറസ് വ്യാപനത്തിന് ശമനമില്ല. വെള്ളിയാഴ്ച മാത്രം 40,173 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗ നിരക്കാണിത്. 40,173 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ യു.എസിലെ ആകെ രോഗബാധിതരുടെ എണ്ണം 24,62,47 ആയി ഉയര്‍ന്നിരുന്നു. 1,25,045 പേരാണ് മരിച്ചത്.
അതേസമയം, കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 688 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 44,391 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മരണങ്ങള്‍ 344 ആയി.
പുതിയ കേസുകളെല്ലാം മുമ്പ് രോഗബാധിതരുമായി സമ്പര്‍ക്കമുള്ളവരാണെന്നോ അല്ലെങ്കില്‍ രോഗബാധയുടെ ഉറവിടങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. തീവ്രപരിചരണ ചികിത്സയില്‍ 155 രോഗികളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാല്‍പ്പത്തിനാല് പേര്‍ കൂടി നിര്‍ബന്ധിത സ്ഥാപനപരമായ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി, കൂടാതെ 14 അധിക ദിവസം ഹോം ക്വാറന്റൈനില്‍ കൂടി ഇവര്‍ ചെലവഴിക്കേണ്ടിവരും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,240 പുതിയ ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ 375,524 കോവിഡ് പരിശോധനകള്‍ നടത്തിയതായി ഡോ. അല്‍ സനദ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 617 രോഗികള്‍ കൂടി കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സുഖംപ്രാപിച്ചവരുടെ എണ്ണം 34586 ആയി
Post Your Comments