Latest NewsUAENewsGulf

യു.എ.ഇയില്‍ 479 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു: നാല് മരണം

അബുദാബി • യു.എ.ഇയില്‍ കൊറോണ വൈറസിന്റെ 479 പുതിയ കേസുകള്‍ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചു. 98 പേര്‍ക്ക് രോഗം ഭേദപ്പെട്ടതായും യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.

നാല് രോഗികളുടെ മരണവും മന്ത്രാലയം സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 6,781 ആയി, ആകെ 1,286 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 41 പേര്‍ മരിച്ചു.

രാജ്യവ്യാപകമായ സ്റ്റെറിലൈസേഷന്‍ ക്യാംപെയിന്‍ ഒരു ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ യു.എ.ഇ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു.

കോവിഡ് കേസുകള്‍ നേരത്തെ കണ്ടെത്തുന്നതിനായി യു‌.എ.ഇ 14 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആരോഗ്യ പ്രവർത്തകരുമായി നേരിട്ട് ബന്ധപ്പെടാതെ നൂറുകണക്കിന് ആളുകളെ ദിവസേന പരിശോധിക്കാൻ കഴിയും. രാജ്യത്തുടനീളം പുതിയ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങൾ ഉപയോഗിച്ച് പ്രതിദിനം 7,100 പേരെ ടെസ്റ്റ്‌ ചെയ്യാന്‍ കഴിയുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.

ആശുപത്രികളിലും ഔട്ട്‌-പേഷ്യന്റ് ക്ലിനിക്കുകളിലുമടക്കം ദിവസവും 10,000 ടെസ്റ്റുകൾ നടത്താനുള്ള ശേഷി രാജ്യത്തിനുണ്ട്.

അതേസമയം, കോവിഡ് -19 ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കൽ പരീക്ഷണങ്ങളും യു.എ.ഇ ആരംഭിച്ചു.

എല്ലാ റെസിഡൻസി വിസകളും എൻട്രി പെർമിറ്റുകളും എമിറേറ്റ്സ് ഐ.ഡികളും 2020 അവസാനം വരെ സാധുവായി തുടരും എന്നതാണ് യു.എ.ഇ സർക്കാർ സ്വീകരിച്ച ഏറ്റവും പുതിയ നടപടികളിൽ ഒന്ന്.

അബുദാബി, ദുബായ്, ഷാർജ എന്നിവയും മറ്റ് എമിറേറ്റുകളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

യു.എ.ഇയുടെ കോവിഡ് -19 വൈറസിന്റെ ആദ്യത്തെ പൂർണ്ണ ജീനോം സീക്വൻസിംഗ് ദുബായിലെ കോവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസസിലെ (എം‌ബി‌ആർ‌യു) ഗവേഷകരാണ് ദുബായിലെ ഒരു രോഗിയിൽ നിന്ന് വൈറസിന്റെ വിജയകരമായ സീക്വൻസിംഗ് നടത്തിയത്.

shortlink

Post Your Comments


Back to top button