ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇരുചക്രവാഹനം ഒടിച്ചതിനെ തുടര്‍ന്ന് പിതാവിന് 26000 രൂപ പിഴ വിധിച്ചു. ഒഡീഷ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പിതാവിനെതിരെ നടപടി സ്വീകരിച്ചത്. തലസ്ഥാന നഗരത്തിന് സമീപത്തു തന്നെയുള്ള ബരാങ് എന്ന സ്ഥലത്ത് വച്ചാണ് ബൈക്കോടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് പിടികൂടിയത്. വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലാക്കിയ ട്രാഫിക് പോലീസ് പിതാവ് മങ്കരാജ് പ്രിതയില്‍ നിന്ന് പിഴ ഈടാക്കുകയായിരുന്നു. കുട്ടിയെ ട്രാഫിക്ക് മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കിയ പോലീസ് ബൈക്ക് കണ്ടുകെട്ടി. പിഴ ചുമത്തിയതായി കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മകനെ ബൈക്കോടിയ്ക്കാന്‍ അനുവദിച്ചതിനാണ് പിതാവില്‍ നിന്ന് 26,000 രൂപ പിഴ ഈടാക്കിയത്.
Post Your Comments