Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Gulf

റമദാന് തൊഴിലാളികള്‍ക്കായി വ്യത്യസ്ത സമ്മാനം ഒരുക്കി മലയാളി

ദുബായ്: റമദാന് തൊഴിലാളികള്‍ക്കായി വ്യത്യസ്ത സമ്മാനം ഒരുക്കി ക്രിസ്ത്യാനി യുവാവ് മാതൃകയാകുന്നു. തൊഴിലാളികള്‍ക്കായി മുസ്ലീം പള്ളി നിര്‍മ്മിക്കുകയാണ് കായംകുളം സ്വദേശിയായ സജി ചെറിയാൻ. 100 തൊഴിലാളികള്‍ക്ക് വേണ്ടിയാണ് സജി പളളി നിര്‍മ്മിച്ച്‌ നല്‍കുന്നത്. 3 ലക്ഷം രൂപയാണ് പള്ളി പണിയാനായി അദ്ദേഹം ചെലവഴിച്ചത്.

മരിയം, ഉം ഈസ എന്നാണ് മസ്ജിദിന് പേര് നല്‍കിയിരിക്കുന്നത്. ഒരു പള്ളിയില്‍ പോകാന്‍ വേണ്ടി അവര്‍ ഫുജൈറ നഗരത്തില്‍ നിന്ന് 20 ദിര്‍ഹമെങ്കിലും ചെലവഴിക്കണം. താമസിക്കുന്ന സ്ഥലത്ത് ഒരു മസ്ജിദ് നിര്‍മ്മിക്കുമ്പോൾ അത് അവരെ സന്തോഷിപ്പിക്കുമെന്ന് കരുതിയാണ് പള്ളി പണിയാന്‍ തയ്യാറെടുത്തതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

2003 ല്‍ യു.എ.ഇയില്‍ നൂറ് ദിര്‍ഹം മാത്രം നല്‍കിയിരുന്ന ബിസിനസുകാരന്‍ 1.3 ദശലക്ഷം ദിര്‍ഹമാണ് റംസാന്‍ സമയത്ത് തൊഴിലാളികള്‍ക്ക് സമ്മാനമായി നല്‍കിയത്. അല്‍ ഹെയ്ല്‍ വ്യാവസായിക മേഖലയിലെ കിഴക്കന്‍ വില്ലി റിയല്‍ എസ്റ്റേറ്റ് കോംപ്ലക്‌സിലെ പള്ളിയില്‍ 250 പേര്‍ക്ക് ഒരേസമയം പ്രാര്‍ത്ഥിക്കാനും കഴിയും. പള്ളിയുടെ മുന്‍പിലായി 700 പേര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമുണ്ട്.

ഒരു വര്‍ഷം മുന്‍പാണ് പള്ളി പണിയാന്‍ ആരംഭിച്ചത്.ഫുജൈറയിലെ ആകാഫിന്റെ പൂര്‍ണ പിന്തുണയോടെ തുറക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.’ സജിയുടെ ആഗ്രഹം അറിഞ്ഞു ആഖാഫ് അധികാരികള്‍ ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. വൈദ്യുതി, വെള്ളം,പള്ളിയുടെ പരവതാനി, ശബ്ദോപകരണങ്ങള്‍ എന്നിവ നല്‍കാനുള്ള എല്ലാ സഹായങ്ങളും അധികാരികള്‍ നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button