Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

എച്ച്‌ പി കമ്പനി ദീപക് ശങ്കരനാരായണനെ ജോലിയിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്

തിരുവനന്തപുരം: കത്വവയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിനോടുള്ള പ്രതികരണമായി ബിജെപിക്ക് വോട്ടു ചെയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചു കൊല്ലണം എന്ന് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട ദീപക് ശങ്കര നാരായണനെതിരേ നടപടിയെടുത്ത് എച്ച് പി കമ്പനിയും. ബംഗളുരുവിലെ ഇലക്‌ട്രോണിക് സിറ്റിയിലെ വേളാങ്കണ്ണി ടെക് പാര്‍ക് ക്യാംപസിൽ ആയിരുന്നു ഇദ്ദേഹം. സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായണന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരയണന്‍ വിശദീകരിച്ചു. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം ഹാഷ്ടാഗ് ക്യാംപയിനും സജീവമായി. എന്നാൽ ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തു. ഐപിസി പ്രകാരമാണ് കേസ്. ബിജെപിയുടെ മീഡിയാ സെല്‍ കണ്‍വീനര്‍ സന്ദീപ് നല്‍കിയ പരാതിയിലാണ് നടപടി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന പരമാര്‍ശം ആയതു കൊണ്ടാണ് ഐപിസി പ്രകാരം കേസെടുക്കുന്നത്.

ഐടി ആക്‌ട് ചുമത്തിയതുമില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സിപിഎമ്മിന്റെ ദീപക്കിനെതിരെ കേസെടുത്തത്. അഞ്ച് കൊല്ലം വരെ തടവ് കിട്ടാവുന്ന ഐപിസിയിലെ 153 എബി വകുപ്പുകള്‍ പ്രകാരമാണ് കേസ്.നിയമവിരുദ്ധമായി ഒന്നും ദീപക് ചെയ്തില്ലെന്ന ന്യായീകരണവുമായി ധനമന്ത്രി തോമസ് ഐസകും ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഈ കേസിൽ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് വിടാനും സാധ്യതയുണ്ട്. വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ പേരില്‍ സംഘപരിവാറുമായി നേരത്തെ ബന്ധമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ അതേ രീതിയില്‍ തന്നെ ദീപക്കിനെതിരായ കേസും അന്വേഷിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചിരിക്കുന്നത്.കത്വ പെണ്‍കുട്ടിയെ അധിക്ഷേപിച്ച്‌ കമന്റിട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെതിരെ ജനരോഷമുയര്‍ന്നതിന് സമാനമായി ദീപക് ജോലി ചെയ്യുന്ന എച്ച്‌.പി ഇന്ത്യയുടെ ഫേസ്‌ബുക്ക് പേജിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ തൈക്കാടുള്ള സൈബര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനും ദിവസങ്ങള്‍ക്ക് മുന്‍പേ ദീപക്കിനെ എച്ച്‌ പി എംപ്ലോയിമെന്റ് ഡയറക്ടറിയില്‍ നിന്നും ഒഴിവാക്കിയെന്നാണ് ലഭിക്കുന്ന സൂചനകള്‍ സ്ഥിരീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button