Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

പാകിസ്ഥാനില്‍ കലാപം രൂക്ഷം; നാല് പേര്‍ മരിച്ചു, പിന്നില്‍ ഇന്ത്യയെന്ന് സര്‍ക്കാര്‍ വാദം : മാധ്യമങ്ങള്‍ക്ക് വിലക്ക്

 

ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ രൂപം കൊണ്ട കലാപം തീവ്രമാകുന്നു. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ മതനിന്ദ ആരോപിച്ചു തുടങ്ങിയ ഉപരോധമാണു കലാപത്തിലെത്തിയത്. ഇതുവരെ നാലുപേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പ്രതിേഷധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. 200ല്‍ അധികം പേര്‍ക്കു പരുക്കുണ്ട്. സ്വകാര്യ ചാനലുകള്‍ക്കും താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി.

കലാപസാധ്യത മുന്നില്‍ കണ്ട് ഇതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ സ്വകാര്യ ചാനകള്‍ക്ക് താത്കാലിക നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാപത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതു മതവികാരങ്ങള്‍ വ്രണപ്പെടുത്തുമെന്നു വിലയിരുത്തിയാണു സ്വകാര്യചാനലുകള്‍ക്കു താല്‍കാലിക നിരോധനം കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയാണ് കലാപത്തിന് പിന്നില്‍ എന്ന വിചിത്രവാദവുമായി പാക്ക് സര്‍ക്കാര്‍ രംഗത്തുവന്നു. ഇതിനിടയില്‍, കലാപം ലാഹോറിലേക്കും കറാച്ചിയിലേക്കും വ്യാപിക്കുകയാണ്. ടിയര്‍ ഗ്യാസ് ഷെല്ലുകളും കല്ലുകളും പൊലീസിനുനേരെ വലിച്ചെറിഞ്ഞാണു കലാപകാരികള്‍ പൊലീസ് നടപടിയെ ചെറുക്കുന്നത്. തെഹ്രികെ ലെബെയ്ക് എന്ന തീവ്ര മത – രാഷ്ട്രീയപാര്‍ട്ടിയാണു പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായത് എഴുത്തുപിശക് മാത്രമായിരുന്നുവെന്നു നിയമമന്ത്രി വിശദീകരിച്ചെങ്കിലും പ്രതിഷേധത്തിന് അയവുവന്നില്ല.

നിയമമന്ത്രി സഹീദ് ഹമീദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഈമാസം ആറിനാണ് ഉപരോധം തുടങ്ങിയത്. നൂറുകണക്കിനു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ കലാപം നിയന്ത്രണാതീതമായി. സൈനികസഹായം തേടിയിരിക്കുകയാണു സര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button