Latest NewsNewsIndiaCrime

ബന്ധുക്കള്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു

സോണിപത്: ബന്ധുക്കള്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനു ഇരയാക്കി. മാസങ്ങളോളം പീഡനത്തിനു ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. വയറു വേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് പീഡന വിവരം പുറത്തായത്.
ഹരിയാനയിലെ സോണിപതിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. പെണ്‍കുട്ടിയുടെ അമ്മാവന്റെ കേസിലെ പ്രതികള്‍. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. മറ്റൊരാള്‍ക്ക് പതിനെട്ട് വയസ് പ്രായമുണ്ട്. ഇരുവരും സംഘമായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരെ പേടിച്ചാണ് പെണ്‍കുട്ടി വിവരങ്ങളൊന്നും പുറത്തുപറയാതിരുന്നത്.
 
2016 ഡിസംബറിലാണ് ആദ്യമായി ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തി. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ടെറസില്‍ തുണിവിരിക്കാന്‍ എത്തിയ തന്നെ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കുട്ടി പറയുന്നത്. ഇതിന് ശേഷം നിരവധി തവണ പീഡനം തുടര്‍ന്നുവെന്നും ഭയംമൂലമാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.
 
ഇത്രയും കാലം ഈ വിവരം പുറത്ത് അറിയാതിരുന്നത് അത്ഭുതമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. എട്ട് മാസം വരെ ഒരു പെണ്‍കുട്ടിയുടെ ഗര്‍ഭത്തെക്കുറിച്ച് അറിയാതിരുന്നതിനാണ് ഡോക്ടര്‍മാരെ ഞെട്ടിച്ചത്. ഈ സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം പ്രായോഗികമല്ലെന്നും നിയമവിരുദ്ധമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവം പുറത്തായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന പ്രതികളായ ആണ്‍കുട്ടികള്‍ക്കെതിരേ പോലീസ് പോക്‌സോ നിയമം ചുമത്തി കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സഹോദരനായ പതിനെട്ടു വയസുകാരന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button