Latest NewsNewsLife Style

കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കുന്നതിനും വെണ്ടയ്ക്ക

വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം, ഇരുന്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും.. ഇത്രയധികം പോഷകങ്ങളുളള വെണ്ടയെ ഒരു ചെടി എന്നെങ്കിലും പരിഗണിച്ച് നമ്മുടെ വീട്ടുമുറ്റത്തും ചെടിച്ചട്ടിയിലുമൊക്കെ വളർത്തിയാൽ ഇഷ്ടംപോലെ വെണ്ടയ്ക്ക…ശുദ്ധമായ വെണ്ടയ്ക്ക അടുക്കളയിലെത്തും. കലോറി കുറഞ്ഞ പച്ചക്കറി.

വെണ്ടയ്ക്കയിലുളള Mucilaginous നാരുകൾ ആമാശയ വ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമം. അത് അന്നനാളത്തിനുളളിൽ സുരക്ഷിത ആവരണം തീർത്ത് ആമാശയ അൾസറിൽ നിന്നു സംരക്ഷിക്കുന്നു. ദഹനത്തിനു ശേഷം കുടലിലൂടെയുളള ആഹാരത്തിന്‍റെ ചലനം സുഗമമാക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കാത്ത തരം നാരുകൾ ദഹനേന്ദ്രിയ വ്യവസ്ഥയെ പ്രത്യേകിച്ച് അന്നനാളം മാലിന്യവിമുക്തമാക്കുന്നു. ഇതു കുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. കുടലിലുളള മിത്ര ബാക്ടീരിയയുടെ എണ്ണം കൂട്ടുന്നതിനും വെണ്ടയ്ക്ക സഹായകം. കൂടാതെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും നാരുകൾ സഹായകം. വെണ്ടയ്ക്കയിലുളള നാരുകൾ ചെറുകുടലിലെ പഞ്ചസാരയുടെ ആഗീരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ തോത് നിയന്ത്രിതമാക്കുന്നു. കൂടാതെ അതിലുളള eugenol പ്രമേഹത്തിനെതിരേ പോരാടുന്നു.

ശുദ്ധമായ വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്തി മെച്ചമായി നിലനിർത്താം. മാകുലാർ ഡീജനറേഷൻ, തിമിരം തുടങ്ങിയ നേത്രരോഗങ്ങളെ അകറ്റിനിർത്തുന്നതിനും സഹായകം. പക്ഷേ, കീടനാശിനികളിൽ കുളിച്ചുനിൽക്കുന്ന വെണ്ടയ്ക്കയിൽ ഫ്രീറാഡിക്കലുകളുണ്ട്. അതിനാൽ വെണ്ട നട്ടാൽ രണ്ടാണു കാര്യം. കീശ കാലിയാകുന്നതു തടയാം, പിന്നെ കീടനാശിനികളില്ലാത്ത വെണ്ടയ്ക്ക കഴിക്കാം. കുടുംബത്തിന്‍റെ പൊതുവായ ആരോഗ്യത്തിനു വെണ്ടയ്ക്ക ഗുണകരം. രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായകം. രക്തം കട്ടപിടിക്കുന്നതിനും ആർട്ടീരിയോ സ്ളീറോസിസിനുമുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കുന്നതരം നാരുകൾ രക്തത്തിലെ സെറം കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനു സഹായകം. അതു വിവിധതരം ഹൃദയരോഗങ്ങൾക്കുളള സാധ്യത കുറയ്ക്കുന്നു.

സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗർഭിണികളുടെ. ഭ്രൂണാവസ്ഥയിൽ തലച്ചോറിന്‍റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം. ഗർഭസ്ഥശിശുവിന്‍റെ ന്യൂറൽ ട്യൂബിനെ തകരാറിൽ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകൾ അവശ്യം. 4 മുതൽ 12 വരെ ആഴ്ചകളിലെ ഗർഭകാലത്താണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്. വെണ്ടയ്ക്കയിലുളള ഇരുന്പും ഫോളേറ്റും ഹീമോഗ്ലോബിന്‍റെ നിർമാണം ത്വരിതപ്പെടുത്തുന്നു. ഗർഭകാലത്തെ വിളർച്ച തടയുന്നതിനും അതു സഹായകം. അതിനാൽ ഗർഭിണികളുടെ ഭക്ഷണക്രമത്തിൽ വെണ്ടയ്ക്ക പതിവായി ഉൾപ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button