Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

സഹോദരിയെ ലക്ഷ്യമിട്ടാണ് വന്നത്, സൂക്ഷിച്ചിരുന്നോയെന്ന് വിക്ടറിന്റെ മകന്റെ ഭീഷണി, ചോദ്യം ചെയ്ത മകനെ കൊന്ന് കെട്ടിത്തൂക്കി: വീട്ടമ്മയുടെ വെളിപ്പെടുത്തല്‍

കൊല്ലം: കുണ്ടറ പീഡനക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അയല്‍വാസിയായ വീട്ടമ്മ. കുണ്ടറ പീഡനക്കേസിലെ പ്രതി വിടക്ടറിനും മകന്‍ ഷിബുവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തന്നെ ഷിബു ഉപദ്രവിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. ഇത് ചോദ്യം ചെയ്ത മകനെ വിക്ടര്‍ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നു.

നിന്നെ ലക്ഷ്യമിട്ടാണ് വന്നത്, നീ സൂക്ഷിച്ചിരുന്നോ എന്ന് ഷിബു ഭീഷണിപ്പെടുത്തി. മകന്‍ മരിച്ച അന്നും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വീട്ടമ്മ പറയുന്നു. കുണ്ടറ സ്റ്റേഷനിലെ പോലീസുകാര്‍ തന്റെ സുഹൃത്തുക്കളാണെന്നാണ് വിക്ടര്‍ പറഞ്ഞത്. പരാതിപെട്ടാല്‍ ഭാവിയില്‍ പ്രശ്‌നമാകുമെന്ന് പറഞ്ഞു.

മകന്‍ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പോലീസ് വീട്ടില്‍ വന്നത്. പോലീസും ഇവര്‍ക്കൊപ്പം നിന്നുവെന്ന് വീട്ടമ്മ ആരോപിക്കുന്നു. പണമുണ്ടെങ്കില്‍ ഒപ്പമുണ്ടാകുമെന്ന് സ്റ്റേഷനിലെ എഎസ്‌ഐ പറഞ്ഞെന്നും അയല്‍വാസി വെളിപ്പെടുത്തി.

2010 ജൂണ്‍ 17നാണ് കുണ്ടറ നാന്തിരിക്കല്‍ സ്വദേശിയായ അച്ചു എന്ന 14 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നില്‍ കുണ്ടറ പീഡനക്കേസ് പ്രതി വിക്ടര്‍ ആണെന്ന ആരോപണം ഉയര്‍ന്നിരുന്നു. വിക്ടര്‍ പോലീസിന്റെ പിടിയിലായെന്നറിഞ്ഞതോടെയാണ് വീട്ടമ്മ പരാതിയുമായെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button