
റിയാദ്: കാറിലത്തെിയ അഞ്ചംഗ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മലയാളിയുടെ ബഖാല കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11നാണ് മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശി താജുദ്ദീന്‍ പാട്ടശ്ശേരിയുടെ കടയിൽ കവർച്ച നടന്നത്. നഗരത്തില്‍ എക്സിറ്റ് 5ലെ കിങ്ഡം ആശുപത്രിക്ക് പിറകിലാണ് കട സ്ഥിതി ചെയ്യുന്നത്.
വാഹനത്തിലത്തെിയ അഞ്ചു പേരില്‍ നാലുപേര്‍ വാളും തോക്കുമായി കടയിലേക്ക് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. താജുദ്ദീന്‍െറ സഹോദരനും രണ്ട് ജോലിക്കാരും പരിസരത്ത് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ജോസഫുമാണ് ആ സമയം കടയിലുണ്ടായിരുന്നത്. സംഘത്തിലൊരാള്‍ വന്ന് കയറിയ ഉടന്‍ തന്നെ കൗണ്ടറിന് സമീപം നിന്ന ജോസഫിന്‍െറ കൈയിൽ വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോൾ അക്രമി കാലില്‍ വെട്ടി. ഇതോടെ ജോസഫ് താഴെ വീണു.
ഈ സമയം സംഘത്തിലുണ്ടായിന്നവർ തോക്ക് ചൂണ്ടി ബാക്കി നിന്നവരുടെ മൊബൈലും പഴ്സും കൈക്കലാക്കി. അതിനു ശേഷം കൗണ്ടറില്‍ കയറി മുഴുവന്‍ പണവും ടെലിഫോണ്‍ കാര്‍ഡുകളും എടുത്ത് രക്ഷപ്പെടുകയായിരുന്നു. മേശയില്‍ ഉണ്ടായിരുന്ന 4500 റിയാലും 1500 റിയാലിന്‍െറ ടെലിഫോണ്‍ കാര്‍ഡുകളും നഷ്ടമായി. പരാതി നല്‍കിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടോടെ പോലീസത്തെി തെളിവെടുപ്പ് നടത്തി.
Post Your Comments