Kerala

പൊലീസ് സ്‌റ്റേഷനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

തിരുവനന്തപുരം : കുടുംബപ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയ യുവാവ് ലോറിക്കു മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേട്ട പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്നുരാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം.

കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ യുവാവിനൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. ഇതില്‍ മനംനൊന്ത് സ്‌റ്റേഷനു മുന്നില്‍ നിന്ന് ഓടിയ യുവാവ് ലോറിയുടെ മുന്നിലേക്ക് ചാടുകയായിരുന്നു. വേഗം കുറവായിരുന്ന ലോറിയുടെ സൈഡ് ഗ്ലാസില്‍ തട്ടിത്തെറിച്ച് കൈക്ക് പരിക്കേറ്റ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേശവദാസപുരം സ്വദേശി ഇരുപത്തൊന്നുകാരനും ശ്രീകാര്യം സ്വദേശിയായ പെണ്‍കുട്ടിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഗര്‍ഭം അലസിപ്പിച്ചതു സംബന്ധിച്ച് അടുത്തിടെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായി. തന്റെ അനുമതിയില്ലാതെ ഭാര്യ രണ്ടുതവണ ഗര്‍ഭം അലസിപ്പിച്ചെന്നായിരുന്നു യുവാവിന്റെ ആരോപണം. ബന്ധുക്കള്‍ ഇടപെട്ടതോടെ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനാണ് ഇരുവരെയും പേട്ട സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button