NewsIndia

കാമുകനെ സ്വന്തമാക്കുന്നതിനായി ഭര്‍ത്താവിനെ കൊല്ലാന്‍ കിടപ്പുമുറിയിലേയ്ക്ക് പാമ്പിനെ വിട്ട ഭാര്യ : നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍…

കോയമ്പത്തൂര്‍:ഭര്‍ത്താവിനെ കൊല്ലാന്‍ കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ വിട്ടു. അത് പരാജയപ്പെട്ടപ്പോള്‍ തല്ലിക്കൊന്ന് കുഴിച്ചുമൂടി. കഴിഞ്ഞദിവസം കോയമ്പത്തൂരിനു സമീപത്തുനിന്ന് അറസ്റ്റിലായ മുപ്പത്തിരണ്ടുകാരി ശാരദയാണ് കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയത്. കൊലയ്ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്ത കാമുകന്‍ റാമും, സഹായി കൃഷ്ണയും അറസ്റ്റിലായി. ഈ മാസം എട്ടിനാണ് ശാരദയുടെ ഭര്‍ത്താവായ മുപ്പത്തിയഞ്ചുകാരന്‍ ശക്തിവേല്‍ കൊല്ലപ്പെട്ടത്. തലയ്ക്കടിച്ചുകൊന്ന് വാട്ടര്‍ടാങ്കിന് സമീപം കുഴിച്ചിടുകയായിരുന്നു. കൊലപാതക വിവരം പുറത്തുവന്നതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്. ചോദ്യംചെയ്യലില്‍ ഇവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

ശാരദയും റാമും തമ്മില്‍ വളരെനാളായി അടുപ്പത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് തടസമാണെന്നുകണ്ടാണ് കൊലനടത്താന്‍ തീരുമാനിച്ചത്. രണ്ടുമാസം മുമ്പുതന്നെ ശാരദയും റാമുംകൂടി അതിനുള്ള പദ്ധതികള്‍ ആസൂത്രണംചെയ്തു. ആര്‍ക്കും ഒരുസംശയവും തോന്നാത്തരീതിയില്‍ ശക്തിവേലിനെ ഇല്ലാതാക്കാനായിരുന്നു തീരുമാനം. ഇതിനായി എത്രപണംമുടക്കാനും ശാരദ തയ്യാറായിരുന്നു. തൊട്ടടുത്ത ദിവസം മൂര്‍ഖന്‍പാമ്പിനെ പിടികൂടി ഉറങ്ങുകയായിരുന്ന ശക്തിവേലിന് സമീപം തുറന്നുവിട്ടു. പക്ഷേ, പണിപാളി. പ്രകോപിപ്പിച്ചെങ്കിലും പാമ്പ് ശക്തിവേലിനെ കടിച്ചില്ല. കുറച്ചുസമയം കഴിഞ്ഞ് അത് കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്ക് ഇഴഞ്ഞുപോവുകയും ചെയ്തു. പിന്നീടാണ് തല്ലിക്കൊല്ലാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിനെ കൊന്നാല്‍ 15,000രൂപയും ജിം തുടങ്ങാന്‍ അഞ്ചുലക്ഷം രൂപയുമാണ് ശാരദ ഓഫര്‍ചെയ്തിരുന്നത്. ഓഫര്‍ സ്വീകരിച്ച റാം കൃഷ്ണയുടെ സഹായത്തോടെ ശക്തിവേലിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ശാരദയെ കസ്റ്റിഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കാര്യങ്ങള്‍ എല്ലാം വ്യക്തമാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button