Latest NewsNewsIndia

ബംഗ്ലാദേശില്‍ നിന്ന് 1000ലധികം പേര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ശ്രമം: അതിര്‍ത്തിയില്‍ ശക്തമായ കാവലുമായി ബിഎസ്എഫ്

ന്യൂഡല്‍ഹി: അക്രമങ്ങള്‍ തുടരുന്ന ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്തുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാന്‍ കാത്തുനില്‍ക്കുന്നത്. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം, ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ അറിയിച്ചു.

Read Also: പാപ്പച്ചന്റെ കൊല നടന്നത് എങ്ങനെയെന്ന് വിശദീകരിച്ച് പൊലീസ്

ബംഗ്ലാദേശില്‍ നിന്ന് കൂട്ടത്തോടെ ജനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് എത്തുന്നത് തുടരുകയാണ്. പശ്ചിമ ബം?ഗാളിലെ കൂച്ബിഹാറിലെ അതിര്‍ത്തി വഴിയാണ് ആളുകള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. അതേസമയം, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കി.

ബിഎസ്എഫ് ഈസ്റ്റേണ്‍ കമാന്‍ഡ് എഡിജിയാണ് സമിതിയെ നയിക്കുക. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബംഗ്ലാദേശ് സര്‍ക്കാറുമായി സമിതി ആശയവിനിമയം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button