India

മാനനഷ്ടക്കേസില്‍ കെജ്‌രിവാളിനെതിരായി ജെയ്റ്റ്‌ലി കോടതിയില്‍ മൊഴി നല്‍കി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഡിഡിസിഎ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനു ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരായി മൊഴി കൊടുത്തു. ജെയ്റ്റ്‌ലി ഹാജരായത് ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ്. കെജ്‌രിവാളും എഎപി നേതാക്കളും തനിക്കും കുടുംബത്തിനുമെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ കെജ്‌രിവാളിന്റെ അടുപ്പക്കാരനായ ഉദ്യോഗസ്ഥനെതിരേ അഴിമതിക്കേസില്‍ സിബിഐ നടത്തുന്ന അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം മൊഴി നല്‍കി.

എഎപി നേതാക്കളായ അശുതോഷ്, സഞ്ജയ് സിംഗ്, കുമാര്‍ വിശ്വാസ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയ് എന്നിവര്‍ക്കെതിരെയും ജെയ്റ്റ്‌ലി കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ പാര്‍ലമെന്റിലും ആരോപണങ്ങളെ ജെയ്റ്റ്‌ലി നിഷേധിച്ചിരുന്നു. ജെയ്റ്റ്‌ലി കോടതിയെ സമീപിച്ചത് 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടാണ്. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ അടക്കം എഎപി നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ മന്ത്രിയെന്ന നിലയില്‍ ജെയ്റ്റ്‌ലിയുടെ അന്തസ് കെടുത്തിയെന്നാണ്.

ജെയ്റ്റ്‌ലി കോടതിയില്‍ എത്തിയത് ഡല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായ അടക്കമുള്ള നേതാക്കള്‍ക്ക് ഒപ്പമാണ്. കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജേന്ദര്‍ കുമാറിനെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കെജ്‌രിവാളും എഎപി നേതാക്കളും ജെയ്റ്റ്‌ലിക്കെതിരേ അഴിമതി ആരോപണവുമായി രംഗത്തെത്തിയത് ഇതിന്റെ പേരില്‍ ഇയാളുടെ ഓഫീസും മറ്റും സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തതിന് പിന്നാലെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button