
കോഴിക്കോട്: പാകിസ്ഥാൻ പൗരത്വം ഉള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പോലീസ് കാണിക്കും. ഉന്നത നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. മൂന്നു പേർക്കാണ് കോഴിക്കോട് റൂറൽ പോലീസ് പരിധിയിൽ നോട്ടീസ് നൽകിയത്. പാക് പൗരന്മാർ ലോങ് ടേം വീസക്ക് അപേക്ഷിച്ചിട്ടുണ്ട്. ഈ അപേക്ഷിച്ച സാഹചര്യത്തിൽ അവർക്ക് നൽകിയ നോട്ടീസ് കാണിക്കുന്നതാണ് പോലീസിൻ്റെ വിശദീകരണം.
കോഴിക്കോട് ജില്ലയിൽ അഞ്ച് പാക് പൗരന്മാർക്കാണ് നോട്ടീസ് നൽകാനിരുന്നത്. ഇതിൽ മൂന്ന് പേർക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇവരുടെ നോട്ടീസ് ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൊയിലാണ്ടി സ്വദേശിയായ ഹംസക്ക് നൽകിയ നോട്ടീസ് ഇതിനോടകം പൊലീസ് പിൻവലിച്ചു. മതിയായ രേഖകളില്ലാത്തതിനാൽ വിട്ടുപോകണമെന്നായിരുന്നു നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.
2007മുതൽ കേരളത്തിൽ സ്ഥിര താമസക്കാരനാണ് ഹംസ. 1965ൽ പാകിസ്ഥാനിലേക്ക് വ്യാപാര സംബന്ധമായ ആവശ്യങ്ങൾക്ക് പോയിരുന്നു. പിന്നീട് അവിടെ ജോലി ചെയ്തു. ബംഗ്ലാദേശ് വിഭജന സമയത്താണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്. തുടർന്ന് 2007ൽ ലോങ് ടേം വിസയിൽ ഇന്ത്യയിലെത്തുന്നത്. കേരളത്തിലെത്തിയതിന് പിന്നാലെ ഇന്ത്യൻ പൗരത്വം നേടിയതിന് അപേക്ഷ നൽകിയിരുന്നെങ്കിലും അപേക്ഷ ലഭിച്ചിരുന്നുവെന്ന മറുപടി മാത്രമാണ് ലഭിച്ചത്. മറ്റൊരു നടപടി അപേക്ഷയിൽ ഉണ്ടായിട്ടില്ലെന്ന് ഹംസ പറയുന്നു.
പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്ഥാൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദര്ശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്. മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുമ്പിൽ രാജ്യം വിടുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ നിർദ്ദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.
Post Your Comments