കണ്ണില്ലാത്ത ക്രൂരത: പത്താം ക്ലാസുകാരിയുടെ ശരീരത്തില്‍ നായ്ക്കരുണപ്പൊടി എറിഞ്ഞ് സഹപാഠി: ചൊറിഞ്ഞ് തടിച്ച് വിദ്യാർത്ഥിനി

കൊച്ചി കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയ്ക്ക് ഇരയായത്

കൊച്ചി : കൊച്ചിയില്‍ പത്താം ക്ലാസുകാരിയുടെ ശരീരത്തില്‍ നായ്ക്കരുണപ്പൊടി എറിഞ്ഞ് സഹപാഠികളുടെ ക്രൂര വിനോദം. കുട്ടിയുടെ ശരീരമാകെ ചൊറിഞ്ഞ് തടിച്ച് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണുള്ളത്.

കൊച്ചി കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയ്ക്ക് ഇരയായത്. സംഭവം നടന്നിട്ട് രണ്ടാഴ്ചയായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.

ക്ലാസിലെ പിന്‍ബഞ്ചിലിരിക്കുന്ന പെണ്‍കുട്ടിയാണ് നായ്ക്കരുണ പൊട്ടിച്ച് ക്ലാസ് മുറിയില്‍ വിതറിയതെന്ന് വിദ്യാര്‍ത്ഥി പറയുന്നു. പരസ്പരം എറിയുന്നതിനിടെ പരീക്ഷ കഴിഞ്ഞ് ബെഞ്ചില്‍ വിശ്രമിക്കുകയായിരുന്ന തന്റെ ദേഹത്തും നായ്ക്കരുണ പൊടി ആകുകയായിരുന്നു. ഇതോടെ ശരീരം ചൊറിഞ്ഞ് തുടങ്ങി.

തുടര്‍ന്ന് സഹപാഠികള്‍ തന്നോട് കുളിക്കാന്‍ പറഞ്ഞു. ചൊറിച്ചില്‍ കൂടിയതോടെ ശുചിമുറിയിലെത്തി ശരീരമാകെ വെള്ളമൊഴിച്ചു. ഇതോടെ നായ്ക്കരുണപ്പൊടി ശരീരമാകെ പടരുകയായിരുന്നു. ഇക്കാരണത്താല്‍ കുട്ടിയ്ക്ക് മോഡല്‍ പരീക്ഷയും എഴുതാനായില്ല. ശരീരമാകെ ചൊറിഞ്ഞ് മുറിവുകള്‍ ആയതോടെ കുട്ടി മാനസികമായും തളര്‍ന്ന അവസ്ഥയിലാണ്.

Share
Leave a Comment