
തിരുവനന്തപുരം: ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സർക്കാർ. സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീ കോം മുടക്കിയ തുക വിലയിരുത്താനും അത് തിരിച്ചു കൊടുക്കാനും നിയമോപദേശം ലഭിച്ചു. ടീകോം വ്യവസ്ഥകൾ ലംഘിച്ചെങ്കിലും നടപടിയെടുക്കാത്തത് യുഎഇയുമായുള്ള നല്ല ബന്ധം തുടരാൻ കൂടിയാണെന്ന് വ്യവസായ വകുപ്പ് പറഞ്ഞു.
ഒറ്റയടിക്ക് ഒഴിവാക്കിയാൽ വ്യവസായ സൗഹൃദ സംസ്ഥാനമല്ല എന്ന സന്ദേശം വരുമെന്നതിനാൽ കൂടിയാണ് ആർബിട്രെഷൻ നടപടിക്ക് ശ്രമിക്കാത്തതെന്നും വ്യവസായ വകുപ്പ് അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമി ഇൻഫോപാർക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികൾക്കും നൽകാനാണ് നീക്കം. അതേസമയം, കരാർ വ്യവസ്ഥയിൽ ഇല്ലാതെ ടീ കോമിന് നഷ്ട പരിഹാരം നൽകാനുള്ള നീക്കത്തിൽ അഴിമതി ആരോപണം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
Post Your Comments