തിരൂര്‍ ഡെപ്യൂട്ടി താഹസില്‍ദാറെ കാണാനില്ലെന്ന് പരാതി

ഇന്ന് രാവിലെ 6.55-ന് ഫോണ്‍ വീണ്ടും ഓണായി

മലപ്പുറം: തിരൂർ ഡെപ്യൂട്ടി താഹസില്‍ദാർ മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെ കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതായത്.

ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാള്‍ ഓഫീസില്‍ നിന്ന് ഇറങ്ങി. വീട്ടില്‍ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയില്‍ ഒരു റെയ്ഡിലാണെന്നായിരുന്നു ചാലിബിന്‍റെ മറുപടി. രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആയി. തുടര്‍ന്ന് ചാലിബിനെ കാണാനില്ലെന്ന് അറിയിച്ച്‌ കുടുംബം പൊലീസിന് പരാതി നല്‍കി. അന്വേഷണത്തില്‍ ചാവിബിന്‍ പറഞ്ഞ പോലെ ഒരു റെയ്ഡ് നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

read also: കണ്ണൂരിലെ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ പാർട്ടി നടപടി

തുടർന്ന് ഇന്ന് രാവിലെ 6.55-ന് ഫോണ്‍ വീണ്ടും ഓണായി. ടവർ ലൊക്കേഷൻ കോഴിക്കോട് എന്നാണ് കാണിച്ചത്. എന്നാല്‍ ഉടൻ തന്നെ ഓഫായി. ഫോണ്‍ മറ്റാരുടെയോ കയ്യിലാണെന്നാണ് കുടുംബത്തിന്റെ സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Share
Leave a Comment