KeralaLatest NewsNews

പാപ്പച്ചന്‍ കൊല:പൊലീസിന് മുന്നില്‍ തെല്ലും കൂസാതെ സ്വകാര്യ ബാങ്ക് മാനേജര്‍ സരിത,തന്നെ ചതിച്ചതെന്ന് രണ്ടാം പ്രതി മാഹിന്‍

കൊല്ലം: ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥന്‍ പാപ്പച്ചന്റെ കൊലയില്‍ തനിക്ക് പങ്കില്ലെന്നും ഇവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും രണ്ടാം പ്രതി മാഹിന്‍ പൊലീസിനോട് പറഞ്ഞു. പാപ്പച്ചനെ റോഡിലേക്ക് വിളിച്ചുകൊണ്ടുവന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചത് മാഹിന്‍ ആണെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ മാഹിന്‍ ഇത് നിഷേധിച്ചു. സാംസ്‌കാരിക സമുച്ചയത്തിനു മുന്നിലുള്ള ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ വച്ച് വഴിപോക്കരാണ് വാഹനാപകടം നടന്നെന്നു തന്നോട് പറയുന്നതെന്ന് മാഹിന്‍ പൊലീസിനോട് പറഞ്ഞു. പാപ്പച്ചന്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പാപ്പച്ചനെ ആംബുലന്‍സില്‍ കയറ്റിയെന്നും മാഹിന്‍ പറഞ്ഞു. മാഹിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഗൂഢാലോചനയുടെ മുഖ്യ ആസൂത്രക മൂന്നാം പ്രതിയും ബാങ്കു മാനേജരുമായിരുന്ന സരിത ചോദ്യം ചെയ്യലില്‍ ഒട്ടും കൂസാതെയാണ് നിന്നത്. ഒന്നാംപ്രതി അനിമോനും കൂസലില്ലായിരുന്നു.

Read Also: വയനാട് വെള്ളാര്‍മല സ്‌കൂളിന് സമീപം ലക്ഷങ്ങളുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി

മേയ് 23ന് അപകടത്തില്‍പെട്ട പാപ്പച്ചന്‍ പിറ്റേന്നാണ് മരിക്കുന്നത്. 27ന് ആയിരുന്നു സംസ്‌കാരം. കൊല്ലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം 27ന് രാവിലെ ശങ്കേഴ്‌സ് ആശുപത്രിക്കു പിന്നിലെ വീട്ടിലും പിന്നീട് പന്തളം കുടശ്ശനാട്ടും എത്തിച്ചതിനു ശേഷമാണ് സംസ്‌കരിച്ചത്. പ്രതികളില്‍ ആരൊക്കെ അവിടെ എത്തിയിരുന്നുവെന്നും അവര്‍ പരസ്പരം സംസാരിച്ചിരുന്നുവോയെന്നും പരിശോധിക്കും. പ്രതി മാഹിന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പൂക്കള്‍ വാങ്ങാനും സഹായത്തിനുമെല്ലാം മുന്നിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം പാപ്പച്ചന്റെ ബന്ധുക്കളും സുഹൃത്തുക്കളും അല്ലാതെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ ആരെല്ലാമെന്നും പൊലീസ് പരിശോധിക്കുന്നു. അനിമോന്‍, മാഹിന്‍ എന്നിവരുമായി ബന്ധമുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള ആരെങ്കിലും ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണിത്.

പാപ്പച്ചന്റെ പേരില്‍ ബാങ്കിലുള്ള പണം സരിതയും സംഘവും തട്ടിയെടുത്തിരുന്നു. തട്ടിപ്പ് പാപ്പച്ചന്‍ പിടിക്കുമെന്ന് ഉറപ്പായപ്പോഴാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button