KeralaLatest NewsNews

വയനാട് ദുരന്തം: ചൂരല്‍മലയില്‍ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം : ഇതുവരെ സ്ഥിരീകരിച്ചത് 151 മരണം,200ലധികം പേര്‍ കാണാമറയത്ത്

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മലയില്‍ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തും. അഗ്‌നിശമനസേനയുടെ തെരച്ചില്‍ 7 മണിയോടെ ആരംഭിച്ചു. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്.

Read Also: വെടിവെപ്പിന് കാരണം ഭര്‍ത്താവിനോടുള്ള വൈരാഗ്യം: സംഭവത്തിൽ വനിതാ ഡോക്ടര്‍ പിടിയില്‍

151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ 98 പേരെ കാണാനില്ലെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ പറയുന്നത്. 20 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതര്‍ക്കായി 8 ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button