ഏപ്രിൽ ഒന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധം, തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി

സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി പതിപ്പിക്കാൻ സാവകാശം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം

രാജ്യത്ത് വിൽപ്പന നടത്തുന്ന സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) ഏപ്രിൽ ഒന്ന് മുതൽ നിർബന്ധമാക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി. എച്ച്.യു.ഐ.ഡി നിർബന്ധമാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടിവെയ്ക്കാകുമോ എന്ന കാര്യത്തിലാണ് ഹൈക്കോടതി നിലപാട് തേടിയിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ച്ന്റ്സ് അസോസിയേഷൻ ഇതിനോടകം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജിയിലാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഉത്തരവ്.

കേസ് വീണ്ടും പരിഗണിക്കുന്ന 27- ന് മുൻപ് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി പതിപ്പിക്കാൻ സാവകാശം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ധൃതിപിടിച്ച് തീരുമാനം നടപ്പാക്കുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് ഹർജിയിൽ അറിയിച്ചിട്ടുണ്ട്. നാലക്കമോ, ആറക്കമോ വരുന്ന ഹാൾമാർക്കിംഗുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ആശയക്കുഴപ്പം അവസാനിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഏപ്രിൽ ഒന്ന് മുതൽ എച്ച്.യു.ഐ.ഡി പതിപ്പിക്കാത്ത ആഭരണങ്ങൾ വാങ്ങാനും വിൽക്കാനും അനുമതി ഉണ്ടാകില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Also Read: ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി: വീട്ടിലേക്ക് ആരെയും പ്രവേശിപ്പിച്ചില്ല, ഒടുവിൽ മൃതദേഹം കട്ടിലിനടിയിൽ!

Share
Leave a Comment