Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കാമുകന്റെ പ്രാണനെടുത്ത ഗ്രീഷ്മ പഠനത്തിലും മിടുക്കി, ഒപ്പം ഇംഗ്ലീഷ് ഹൊറര്‍ സിനിമകളുടെ ആരാധികയും

കാമുകനെ ഇല്ലാതാക്കാന്‍ അതിക്രൂരമായ രീതി തിരഞ്ഞെടുത്ത് ഹൊറര്‍ സിനിമകളുടെ സ്വാധീനമാണെന്നാണ് പൊലീസ് സംശയിക്കുന്നത്

തിരുവനന്തപുരം: കാമുകന്റെ പ്രാണനെടുത്ത ഗ്രീഷ്മ പഠനത്തിലും മിടുക്കി. ഒപ്പം ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഹൊറര്‍ സിനിമകളുടെ കടുത്ത ആരാധികയും. തമിഴ്‌നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍ നിന്നും ബി എ ഇംഗ്ലീഷ്‌
സാഹിത്യത്തില്‍ 4-ാം റാങ്ക് നേടിയിരുന്നു. കാമുകനെ ഇല്ലാതാക്കാന്‍ അതിക്രൂരമായ രീതി തിരഞ്ഞെടുത്ത് ഹൊറര്‍ സിനിമകളുടെ സ്വാധീനമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണത്തെയും പൊലീസിന്റെ ചോദ്യം ചെയ്യലിനെയും നേരിടാന്‍ ഗ്രീഷ്മയ്ക്ക് ധൈര്യം നല്‍കിയതും ഈ ഹൊറര്‍ പ്രേമം തന്നെ. ഹൊറര്‍ സിനിമകളുടെ വലിയൊരു ശേഖരം തന്നെ ഗ്രീഷ്മയുടെ പക്കലുണ്ടായിരുന്നു.

Read Also: സൈനികനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാന്‍ കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മയും, പരിശുദ്ധ പ്രണയത്തിന്റെ പോസ്റ്റുകളും

ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷകുപ്പി പറമ്പില്‍ ഉപേക്ഷിച്ചുവെന്നും, പെരുമാറ്റത്തില്‍ ശ്രദ്ധ പുലര്‍ത്തിയെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യല്‍ എങ്ങനെയൊക്കെയായിരിക്കുമെന്ന് ഗൂഗിള്‍ നോക്കി വിശദമായി മനസിലാക്കുകയും ചെയ്തു. മരണത്തില്‍ സംശയം തോന്നിയ പൊലീസ് പലതവണ ചോദ്യംചെയ്‌തെങ്കിലും ഒരു പതര്‍ച്ചയും ഉണ്ടായിരുന്നില്ല. പക്ഷേ, മാതാപിതാക്കള്‍ക്കൊപ്പവും തനിച്ചുമുള്ള മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പതറി, പിന്നെ എല്ലാം ഏറ്റുപറഞ്ഞു.

ഇതിനിടെ ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗ്രീഷ്മയുടെ വൈരാഗ്യമാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷരോണിന്റെ പക്കലുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഇവ ഡിലീറ്റ് ചെയ്യുന്നതിനോ ഗ്രീഷ്മയ്ക്ക് നല്‍കുന്നതിനോ ഷാരോണ്‍ തയ്യാറായില്ല. ഇവ പ്രതിശ്രുത വരന് ഷാരോണ്‍ കൈമാറുമോ എന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button