Latest NewsNewsIndia

‘വന്ദേമാതരം ചൊല്ലിയ നിന്നെ കുടുംബത്തോടൊപ്പം ജീവനോടെ ചുട്ടുകൊല്ലും’: ബി.ജെ.പി നേതാവ് റൂബി ആസിഫ് ഖാന് വധഭീഷണി

അലിഗഡ്: നവരാത്രി ചടങ്ങുകൾ നടത്തിയതിന് ഉത്തർപ്രദേശിലെ ബി.ജെ.പി നേതാവ് റൂബി ആസിഫ് ഖാന് വധഭീഷണി. ഹിന്ദു ദേവതകളെ ആരാധിച്ചതിനാണ് ആസിഫ് ഖാനും കുടുംബത്തിനും നേരെ വധഭീഷണി ഉയർന്നിരിക്കുന്നത്. റൂബി ആസിഫ് ഖാനെ കുടുംബത്തോടൊപ്പം ജീവനോടെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന പോസ്റ്റർ അവളുടെ വീടിന് പുറത്ത് ഒട്ടിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മുൻപാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അജ്ഞാതർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

റോർവാർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മമുദ്‌നഗർ ഷാജമാൽ മേഖലയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന ബിജെപി ജയ് ഗഞ്ച് യൂണിറ്റ് വൈസ് പ്രസിഡന്റ് റൂബി ആസിഫ് ഖാൻ ഗണേശ ചതുർത്ഥി സമയത്ത് ഗണപതിയെ ആരാധിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആ സമയത്താണ് അവൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്. മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ജില്ലാ കൺവീനർ കൂടിയാണ് ഇവർ എന്നത് ശ്രദ്ധേയമാണ്.

ഇത്തവണ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് റൂബി ആസിഫ് ഖാൻ തന്റെ വീട്ടിൽ ദുർഗ്ഗാ വിഗ്രഹം സ്ഥാപിക്കുകയും അതിന് ആരാധന നടത്തുകയും ചെയ്തിരുന്നു. ഇതാണ് മതവെറി പൂണ്ടവരെ ചൊടിപ്പിച്ചത്. ഹൈന്ദവ ആചാരപ്രകാരം ഇവർ 9 ദിവസത്തെ വ്രതവും അനുഷ്ടിക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങൾ വൈറലായതോടെയാണ് റൂബിക്കും കുടുംബത്തിനും നേരെ വധഭീഷണി ഉയർന്നത്.

‘രാവിലെ ഉണർന്നപ്പോൾ, കറുപ്പും വെളുപ്പും പ്രിന്റ് ചെയ്ത പോസ്റ്റർ വീടിന് പുറത്ത് ഒട്ടിച്ചിരിക്കുന്നത് കണ്ടു. റൂബി ആസിഫ് ഖാൻ കാഫിറായി മാറിയിരിക്കുന്നു എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. അവൾ ഹവൻ നടത്തുന്നു. അവൾ വന്ദേമാതരം പാടുന്നു. അവളെ ഇസ്ലാമിൽ നിന്ന് ഉപേക്ഷിക്കുക. അവളുടെ കുടുംബത്തോടൊപ്പം അവളെ ജീവനോടെ ചുട്ടെരിക്കുക. ഞങ്ങൾ യഥാർത്ഥ മുസ്ലീങ്ങളാണ്. ജമാഅത്തുൽ മുസൽമാൻ. നാരാ-ഇ-തക്ബീർ അല്ലാഹ് ഹു അക്ബർ. ഇങ്ങനെയാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്’, റൂബി ഖാന്റെ ഭർത്താവ് ആസിഫ് ഖാൻ പറഞ്ഞു.

ആരാണ് ഇത് പതിപ്പിച്ചതെന്ന് കണ്ടെത്താൻ സമീപത്തെ സിസിടിവി ക്യാമറകളും പരിശോധിച്ച് വരികയാണ്. യുവതിയുടെ പരാതിയെ തുടർന്ന് കേസെടുത്തതായി സിറ്റി എസ്പി കുൽദീപ് ഗുണവത്ത് പറഞ്ഞു. ഇവരുടെ വീടിന് പുറത്ത് ആരാണ് പോസ്റ്ററുകൾ പതിച്ചതെന്ന് കണ്ടെത്താൻ ചുറ്റുമുള്ള സിസിടിവി ക്യാമറകളും പരിശോധിച്ച് വരികയാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ത്രീയുടെയും കുടുംബത്തിന്റെയും സുരക്ഷയും ശ്രദ്ധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button