
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിന്നുള്ള നാല് കുട്ടികളുള്ള ദമ്പതികൾ 12 വർഷമായി മുസ്ലീങ്ങളായി ജീവിച്ചതിന് ശേഷം ഇപ്പോൾ തിരികെ ഹിന്ദുമതത്തിലേക്ക് മടങ്ങി. ഒടുവിൽ താൻ തെറ്റ് തിരുത്തിയെന്നും തന്റെ പേര് വികാസ് എന്ന് തന്നെ മാറ്റിയതായും റഷീദ് പറഞ്ഞു.
റിപ്പോർട്ടുകൾ അനുസരിച്ച്, റാഷിദ് എന്ന വികാസിന്റെ മാതാപിതാക്കൾ 12 വർഷം മുമ്പ് ഇസ്ലാം സ്വീകരിച്ചു. ഇപ്പോൾ സഞ്ജു ആയിരുന്ന അദ്ദേഹത്തിന്റെ ഭാര്യ മഞ്ജു ബാനോ പറഞ്ഞു, അവർ മുമ്പ് ഹിന്ദുക്കളായിരുന്നുവെന്നും എന്നാൽ വിവാഹത്തിന് തൊട്ടുപിന്നാലെ അവളുടെ ഭർതൃ കുടുംബം ഇസ്ലാം സ്വീകരിക്കുകയുമായിരുന്നു എന്നും ഇവർ പറയുന്നു.
മാതാപിതാക്കൾ മതം മാറിയപ്പോൾ തനിക്കു അതൊന്നും മനസ്സിലാക്കാൻ കഴിയാത്തത്ര ചെറുപ്പമായിരുന്നെന്ന് റാഷിദ് പറഞ്ഞു. താൻ ഇനിമുതൽ ഒരു മുസ്ലീമാകാനോ ഇസ്ലാം ആചരിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് വികാസ് വെളിപ്പെടുത്തി.
ദമ്പതികൾ ബുധനാഴ്ച ഷാംലി തഹസിൽദാർ മുൻപാകെ സത്യവാങ്മൂലം സമർപ്പിച്ചു. തങ്ങൾ സ്വമേധയാ തങ്ങളുടെ പൂർവ്വ മതം സ്വീകരിക്കുകയാണെന്നും ഇതിൽ യാതൊരു സമ്മർദ്ദവുമില്ലെന്നും അവർ രേഖാമൂലം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം കഴിഞ്ഞ മാസം ഗുജറാത്തിൽ 21 കുടുംബങ്ങൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments