KeralaLatest NewsNewsCrime

തലസ്ഥാനത്ത് റേഷനരിയും ഗോതമ്പും കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് കഠിനംകുളത്ത് കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പോലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നു. 51 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പുമാണ് കഠിനംകുളം പോലീസ് ഇവിടെനിന്നും കണ്ടെത്തി പിടികൂടിയിരിക്കുന്നത്.

തിരുവനന്തപുരം റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അരിയും ഗോതമ്പും കണ്ടെത്തുകയുണ്ടായത്. വിഴിഞ്ഞം സ്വദേശി സക്കീറിന്റെ പേരിൽ വാടകയ്ക്കെടുത്ത കടമുറിയിലാണ് സാധനങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തിയത്. പൂവാറുള്ള ഗോഡൗണിലെത്തിച്ച റേഷനരിയാണ് പുതിയ ചാക്കുകളിൽ നിറച്ച് കരിഞ്ചന്തയിൽ വിൽക്കാൻ വച്ചിരുന്നതായി കണ്ടെത്തിയത്.

അരി മറിച്ചുവിറ്റ കരാർ വിതരണക്കാരനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുകയുണ്ടായി. റേഷൻ വിതരണ കരാറെടുത്തിട്ടുള്ള കൂടുതൽ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോവുകയാണെന്ന് കഠിനംകുളം പൊലിസ് അറിയിക്കുകയുണ്ടായി. കണ്ടെടുത്ത അരിയും ഗോതമ്പും സിവിൽ സപ്ലൈസിന് കൈമാറും. ജില്ലാ സപ്ലൈ ഓഫീസറും ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button