പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിച്ചു; പ്രതിയായ 22 കാരനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ പ്രതിയായ 22 കാരനെതിരെയുള്ള പോക്‌സോ കേസിലെ തുടർ നടപടികൾ റദ്ദാക്കി ഹൈക്കോടതി. ദമ്പതിമാരുടെ ക്ഷേമം കണക്കിലെടുത്താണ് കോടതിയുടെ വിധി. ഇതിന്റെ പേരിൽ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് കെ. ഹരിപാലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: ഇന്ത്യയ്ക്ക് കൈത്താങ്ങ്; 4.5 ലക്ഷം റെംഡിസിവിർ സംഭാവന നൽകി യുഎസ് ഫാർമ കമ്പനി

ഇത്തരം വിഷയങ്ങൾ മുന്നിലെത്തുമ്പോൾ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതി നിർദേശവും കണക്കിലെടുത്തായിരുന്നു നടപടി. കൊടകര പോലീസ് സ്റ്റേഷനിൽ 2019 ഫെബ്രുവരി 20-ന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 17 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വർഷം നവംബർ 16-ന് പെൺകുട്ടിയെ യുവാവ് വിവാഹം കഴിച്ചു. ഇതിനാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിയായ യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ഇക്കാര്യത്തിൽ എതിർപ്പില്ലെന്ന് പെൺകുട്ടിയും പിതാവും കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്.

Read Also: കോവിഡ് വ്യാപനം; വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Share
Leave a Comment