KeralaLatest NewsNewsCrime

അന്തര്‍സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയശേഷം മുങ്ങിയ യുവാവ് പിടിയിൽ

തിരുവനന്തപുരം: ഒഡിഷ സ്വദേശിയായ അന്തര്‍സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയശേഷം നാട്ടിലേക്ക് മുങ്ങിയ യുവാവിനെ പോലീസ് പിടികൂടിയിരിക്കുന്നു. ഒഡിഷ നായഗര്‍ഹ് ജില്ല ഘണ്ടൂഗാന്‍ ടൗണില്‍ ബാലിയ നായകാണ് (26)അറസ്റ്റിൽ ആയിരിക്കുന്നത്. പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2018 ഡിസംബര്‍ 23 നാണ് ഒഡിഷ സ്വദേശിയായ ബിപിന്‍ മഹാപത്ര കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം മേനംകുളം പാടിക്കവിളാകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വാടകമുറിയില്‍ താമസിച്ചുവന്നിരുന്ന പ്രതി ബാലിയ നായക് പാചകം ചെയ്ത ഭക്ഷണത്തിന് രുചിക്കുറവാണെന്ന് പറഞ്ഞുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിക്കുകയുണ്ടായത്.

ഒഡിഷ റായ്ഘണ്ട് ജില്ലയിലെ ചന്ദ്രപൂര്‍ എന്ന സ്ഥലത്തുളള ലേബര്‍ ക്യാമ്ബില്‍നിന്നാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്‌.ഒ കെ.എസ്. പ്രവീണ്‍, എസ്.ഐ സുമേഷ്, സി.പി.ഒമാരായ സജാദ് ഖാന്‍, അരുണ്‍ നായര്‍, സുജിത് എന്നിവരങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button