Latest NewsNewsIndia

ക്ഷേത്ര പരിപാടിക്കിടെ ജനക്കൂട്ടം ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചു, സംഘര്‍ഷത്തില്‍ 50 പേരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രണങ്ങളുണ്ടായിട്ടും കര്‍ണാടകയിലെ കൊപ്പലില്‍ ക്ഷേത്ര പരിപാടിക്കിടെ ക്ഷേത്രത്തിന്റെ ഗേറ്റ് തകര്‍ത്ത് രഥം ബലമായി പുറത്തെടുത്ത് സംഘര്‍ഷമുണ്ടാക്കിയതിന് 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുസ്തിഗി താലൂക്കിലെ ദോഡിഹല്‍ ഗ്രാമത്തിലാണ് സംഭവം. നിയന്ത്രണങ്ങളോടെ ക്ഷേത്രത്തിലെ ചടങ്ങ് നടത്താനാണ് തഹസില്‍ദാര്‍ അനുമതി നല്‍കിയത് എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ക്ഷേത്രത്തില്‍ പരിപാടി നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാരണം ക്ഷേത്രത്തിനുള്ളില്‍ പൂജ നടക്കുമ്പോള്‍ കുറച്ച് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആളുകളുടെ എണ്ണം വര്‍ധിച്ചു. കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ക്ഷേത്ര വാതിലുകള്‍ അധികൃതര്‍ അടച്ചിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് പുറത്തുനിന്നുള്ളവര്‍ പ്രകോപിതരായി. ജനക്കൂട്ടം ഗേറ്റ് തകര്‍ത്ത് രഥം പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് ലാത്തിചാര്‍ജ്ജ് നടത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. പിന്നീട് രഥത്തെ തിരികെ കൊണ്ടുപോയി ഗേറ്റുകള്‍ പൂട്ടി.

സംഭവത്തിന്റെ സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് 50 പേരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റുകള്‍ നടക്കുമെന്ന് എസ്പി ജി.സംഗീത പറഞ്ഞു. ഗ്രാമത്തിലെ ഭൂരിഭാഗം ഒളിവിലാണെന്നും ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നതുവരെ പോലീസ് കാത്തിരിക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ ഒളിവില്‍ പോയതോടെ ഗ്രാമത്തില്‍ കുട്ടികളും സ്ത്രീകളും മാത്രമേയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

മതപരമായ ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനത്തിനും പൊതുസമ്മേളനത്തിനുമുള്ള നിയന്ത്രണങ്ങള്‍ കര്‍ണാടകയില്‍ നിലവിലുണ്ട്, കഴിഞ്ഞ ആഴ്ചകളായി കേസുകളില്‍ കുത്തനെ വര്‍ധനയുണ്ടായി. സംസ്ഥാനത്ത് ഇതുവരെ 2.7 ലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 4,000 ത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. 82,000 ത്തോളം കേസുകള്‍ സജീവമാണ്.

shortlink

Post Your Comments


Back to top button