Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

മാസങ്ങളായി പട്ടിണിയാണ്, ഇതിലും ഭേദം കൊവിഡാണ് ; തൊഴിലിടങ്ങളിലേക്ക് മടങ്ങി പോകാനൊരുങ്ങി അതിഥി തൊഴിലാളികള്‍

ലക്‌നൗ : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ തൊഴിലെടുക്കാനാകാതെ നിരവധി പേരാണ് പട്ടിണിയിലായിരിക്കുന്നത്. ലോക്ക്ഡൗണിന്റെ തുടക്കത്തില്‍, ജോലി നഷ്ടപ്പെട്ട് പട്ടിണിയായതോടെ ഇവരിൽ പലരും തൊഴിലിടങ്ങളില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങി പോയിരുന്നു. എന്നാൽ ഇപ്പോൾ പട്ടിണിയേക്കാള്‍ ഭേദമാണ് കൊവിഡ് എന്നാണ് ഇവര്‍ പറയുന്നത്.

മാസങ്ങളായി പട്ടിണിയിലാണ് എങ്ങനെയും എന്തെങ്കിലും ജോലി ചെയ്യണമെന്ന തീരുമാനത്തിലാണ് ഇവർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്ഏകദേശം 30 ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയത്. ഗൊരഘ്പൂരിലെ റെയില്‍വെ ജംഗ്ഷനില്‍ നിന്ന് മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കുമുള്ള ട്രെയിന്‍ കയറാൻ പോകുന്നവരുടെ തിരക്കാണ്.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദോറിയയിലെ സര്‍ക്കാര്‍ ബസ് സ്റ്റാന്റില്‍ നിരവധി അതിഥി തൊഴിലാളികളാണ് ഗൊരഘ്പൂരിലേക്ക് പോകാൻ ബസ് കാത്തുനിന്നിരുന്നത്. ഇതിൽ മുംബൈയിലെ ഒരു ഫാക്ടറി തൊഴിലാളിയായ ഖുര്‍ഷീദ് അന്‍സാരി . ഒരു മാസം മുമ്പാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയത് . എന്നാൽ ഇപ്പോൾ തിരികെ പോകനായി കാത്തിരിക്കുകയാണ്. യുപിയില്‍ തൊഴില്‍ ലഭിക്കുമായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും തിരിച്ച് പോകില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.  എന്റെ കമ്പനി ഇതുവരെ തുറന്നിട്ടില്ല. പക്ഷേ ഞാന്‍ മടങ്ങിപ്പോകുകയാണ്. എനിക്ക് ഉടന്‍ മറ്റെന്തെങ്കിലും ജോലി കണ്ടെത്തണം. വിശപ്പിനേക്കാള്‍ ഭേദം കൊവിഡാണ്. എന്റെ കുട്ടികള്‍ കൊവിഡ് കാരണം എന്റെ കുട്ടികള്‍ മരിക്കുന്നതിലും നല്ലത് ഞാന്‍ മരിക്കുന്നതാണ്.” – അന്‍സാരി എന്‍ഡിവിയോട് പറഞ്ഞു.

കൊല്‍ക്കത്തയില്‍ ടെക്‌നീഷ്യനായിരുന്നു പ്രസാദ് എന്ന തൊഴിലാളി . ഹോളി ആഘോഷിക്കാന്‍ നാട്ടിലെത്തിയ ഇയാള്‍ക്ക് പിന്നീട് തിരിച്ചുപോകാനായില്ല. ഭാര്യയും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിന് വേണ്ടി കൊല്‍ക്കത്തയിലേക്ക് മടങ്ങുകയാണ് ഇയാള്‍. ” എനിക്ക് പേടിയുണ്ട്. പക്ഷേ ഇവിടെ ജീവിക്കാനും എനിക്ക് പേടിയാണ്, എങ്ങനെയാണ് ഞാന്‍ ആഹാരം കഴിക്കുക, എന്റെ കുടുംബത്തെ പോറ്റുക ? ” – പ്രസാദ് ചോദിച്ചു.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ വഴി 60 ലക്ഷം പേര്‍ക്ക് ജോലി നല്‍കിയെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ തന്നിലേക്ക് എത്തിയിട്ടില്ലെന്നും, ജോലി ലഭിക്കാത്തതിനാല്‍ മുംബൈയ്ക്ക് മടങ്ങുകയാണെന്നുമാണ് മുഹമ്മദ് ആബിദ് എന്ന അതിഥി തൊഴിലാളി പറഞ്ഞതായി എന്‍ഡിവി റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button