Latest NewsNewsIndia

ഒഡീഷയിൽ കോൺഗ്രസിനെ കാലുവാരി സി പി ഐ (എം): കോൺഗ്രസ്സിന്റെ രാജ്യസഭാമോഹങ്ങളെ തല്ലിക്കെടുത്തിയത് ഇങ്ങനെ.

ഭുവനേശ്വർ : ഒഡീഷ നിയമസഭയിലെ ഏക  സി പി ഐ എം എം‌എൽ‌എ വരുന്ന  രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പിൽ  പങ്കെടുക്കില്ല .  ഇത് കോൺഗ്രസ്സിന്റെ പ്രതീക്ഷകളെ തകർക്കുന്ന തീരുമാനമാണ് .ഏപ്രിലിൽ ഒഴിവു വരുന്ന 55 സീറ്റുകളിലേക്കുള്ള  തെരെഞ്ഞെടുപ്പ് മാർച്ച് 26 നു നടക്കും . പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ കാലാവധി ഏപ്രിലിൽ അവസാനിക്കും . മാർച്ച് ആറിന് തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും . നാമ നിർദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 12 ആണ് .

ജഗന്നാഥ് മിശ്രയുടെ  അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പാർട്ടി ഈ തീരുമാനം എടുത്തത്. സി.പി.ഐയുടെ തീരുമാനം മൂലം പ്രതിപക്ഷ കോൺഗ്രസിന് സ്ഥാനാർത്ഥിയെ നിറുത്താൻ കഴിയില്ല . 147 അംഗ നിയമസഭയിൽ ഒമ്പത് എം‌എൽ‌എമാർ മാത്രമാണ് കോൺഗ്രസിന് ഉള്ളത്. സ്ഥാനാർത്ഥിയെ നിറുത്തണമെങ്കിൽ പത്ത് എം എൽ എമാരുടെ പിന്തുണ വേണം .

കോൺഗ്രസിന് ഒൻപത് എം‌എൽ‌എമാർ മാത്രമുള്ളതിനാൽ സി‌പി‌ഐ (എം) യുടെ സഹായത്തോടെ പാർട്ടിക്ക് സ്ഥാനാർത്ഥിയെ നിർത്താമെന്ന് കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് നരസിംഗ മിശ്ര നേരത്തെ പറഞ്ഞിരുന്നു.ആ പ്രതീക്ഷയാണ് സി പി ഐ (എം) തകിടം മറിച്ചത്

shortlink

Post Your Comments


Back to top button