Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

വോട്ടെണ്ണല്‍ : തൃശൂരില്‍ ഇതുവരെ കാണാത്ത സുരക്ഷ

തൃശൂര്‍: രാജ്യമെങ്ങും ഉറ്റുനോക്കുന്ന വോട്ടെണ്ണലിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഈ മാസം 23നാണ് വോട്ടെണ്ണല്‍ . വോട്ടെണ്ണലിന് സംസ്ഥാനത്ത് ഇതുവരെ കാണാത്ത സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം സംസ്ഥാനം ഏറെ ആകാംക്ഷയോടെ നോക്കി കാണുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. തൃശൂരില്‍ അതീവസുരക്ഷയാണ് വോട്ടെണ്ണലിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ സുരക്ഷയ്ക്ക് തൃശൂരില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.. ലോക്കല്‍ പൊലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. ജില്ലയിലെ ഏക വോട്ടെണ്ണല്‍ കേന്ദ്രം തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജാണ്. തൃശൂര്‍ മണ്ഡലത്തിലെ വോട്ടുകള്‍ ഇവിടെയാണ് എണ്ണുക.

ചാലക്കുടി മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം എറണാകുളം ജില്ലയിലെ കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലും ആലത്തൂര്‍ മണ്ഡലത്തിന്റേത് പാലക്കാട് മുണ്ടൂര്‍ ആര്യാനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുമാണ്. വോട്ടെണ്ണലിനായി തൃശൂര്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കും ഓരോ ഹാള്‍ ഉണ്ടാവും. ഓരോ ഹാളിലും വോട്ടെണ്ണലിനായി 14 മേശകള്‍ സജ്ജീകരിക്കും. കൂടാതെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കും നിരീക്ഷകനും ഓരോ മേശയും ഉണ്ടാവും.

പോസ്റ്റല്‍ വോട്ടുകള്‍ക്കും ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) മുഖേനയുള്ള വോട്ടുകള്‍ക്കും പ്രത്യേകം മേശ ഒരുക്കും. എട്ടു മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. വോട്ടെണ്ണലിന് മുമ്പായി വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂനിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്രമാണെന്നും ഉറപ്പുവരുത്തും. തുടര്‍ന്ന്, കണ്‍ട്രോള്‍ യൂനിറ്റിന്റെ റിസല്‍ട്ട് ബട്ടണ്‍ അമര്‍ത്തും. അപ്പോള്‍ ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകള്‍ അതിന്റെ ഡിസ്പ്ലേയില്‍ കാണാം. ഇത് ഫോം 17സിയുടെ പാര്‍ട്ട് രണ്ടില്‍ രേഖപ്പെടുത്തും. വോട്ടെണ്ണിയ ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്യും.

കണ്‍ട്രോള്‍ യൂനിറ്റിന്റെ ഡിസ്പ്ലേ തകരാറിലായാലോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശമുണ്ടെങ്കിലോ വിവിപാറ്റ് മെഷീനാണ് എണ്ണുക. ഇതിന് പുറമെ ഓരോ മണ്ഡലത്തിലെയും തെരഞ്ഞെടുത്ത അഞ്ച് വീതം വിവിപാറ്റ് യന്ത്രങ്ങളും എണ്ണും. നറുക്കെടുപ്പിലൂടെയാണ് ഇവ തെരഞ്ഞെടുക്കുക. റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിങ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല. റിട്ടേണിങ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെയും മേല്‍നോട്ടത്തിലാണ് വോട്ടെണ്ണല്‍ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button