Latest NewsKeralaCrime

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അഭിഭാഷകന്‍ അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അഭിഭാഷകന്‍ നാല് വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടിയിലായി. അഭിഭാഷകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആലുവ പൈപ്പ് ലൈന്‍ റോഡില്‍ എസ്.എന്‍.പുരത്ത് കോഴിക്കാട്ടില്‍ വീട്ടില്‍ ധനീഷാണ് അറസ്റ്റിലായത്.

കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് സഹായ വാഗ്ദാനം നല്‍കി ധനീഷ് വര്‍ഷങ്ങളോളം പീഡിപ്പിച്ചത്. എറണാകുളത്തെ എസ്ആര്‍എം റോഡിലെ ഫ്‌ളാറ്റില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിവരം മറ്റുള്ളവരെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയും കുടുംബവും ആലുവയിലായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്താണ് പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ പരിചയത്തിലായത്. രാഷ്ട്രീയ പ്രവര്‍ത്തകനായ പ്രതി തന്റെ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ തലത്തിലുള്ള കാര്യങ്ങള്‍ നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കുടുംബാംഗങ്ങളെ കൈയിലെടുക്കുകയായിരുന്നു. കുടുംബത്തിന്റെ വിശ്വസ്ഥതയും ഇയാള്‍ നേടിയെടുത്തിരുന്നു. അങ്ങനെ 2014ല്‍ അസുഖം ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്ന വ്യാജേന വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ പെണ്‍കുട്ടിയെ എറണാകുളത്ത് കൊണ്ടുവന്നു. തുടര്‍ന്ന് കേസിന്റെ ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞ് പെണ്‍കുട്ടിെ തെറ്റിദ്ധരിപ്പിച്ച് എസ്.ആര്‍എം. റോഡിലെ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

നാല് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിനിരയായി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ധനീഷിനെ പൊലീസ് അറസ്റ്റു ചെയ്തത്. പരാതി കൊടുത്തതറിഞ്ഞ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ധനീഷിനെ അറസ്റ്റ് ചെയ്തത്. പീഡന വിവരം വീടട്ടുകാരോട് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഇന്റര്‍നെറ്റില്‍ ഇടുമെന്നും ഭീഷണിപ്പെടുത്തി ഇയാള്‍ പീഡനം തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button