Latest NewsIndia

കോള്‍ വിപണി; സര്‍ക്കാരിനു ലഭിച്ചത് കോടികള്‍, ചോദ്യചിഹ്നത്തിലായി നിക്ഷേപകര്‍

ഇന്ത്യയ്ക്ക് വമ്പന്‍ നേട്ടമാകാനായി എട്ടു വര്‍ഷം മുമ്പ് എത്തിയ കോള്‍ വിപണിയില്‍ നേട്ടമൊന്നും ലഭിക്കാതെ നിക്ഷേപകര്‍. ഇഷ്യൂവിലയായ 245 രൂപയില്‍നിന്ന് ഒമ്പത് ശതമാനം നേട്ടത്തോടെയായിരുന്നു ഓഹരി ലിസ്റ്റ് ചെയ്തത്. ലിസ്റ്റ് ചെയ്ത വിലയില്‍നിന്ന് ഏഴ് ശതമാനം താഴ്ന്നാണ് ഇപ്പോള്‍ കോള്‍ ഇന്ത്യയുടെ വ്യാപാരം നടക്കുന്നത്. ഈ എട്ടുവര്‍ഷത്തിനിടെ സെന്‍സെക്‌സ് ഉയര്‍ന്നത് 231 ശതമാനമാണ.് പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് ചുരുങ്ങിയത് (2010-11 സാമ്പത്തിക വര്‍ഷത്തില്‍) 39 ശതമാനമെങ്കിലും ലാഭവിഹിതം പ്രഖ്യാപിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചതാകട്ടെ 290 ശതമാനം ലാഭവിഹിതമാണ്. ഈ വര്‍ഷങ്ങളിലൊന്നും ഓഹരി വിഭജിക്കുകയോ ബോണസ് ഓഹരി നല്‍കുകയോ ചെയ്തില്ല.

2010-11 മുതല്‍ 2017-18വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ലാഭവിഹിതയിനത്തില്‍ സര്‍ക്കാര്‍ 74,267 കോടിയാണ് നേടിയത്. എട്ട് വര്‍ഷത്തിനിടെ ലാഭവിഹിതയിനത്തില്‍ കമ്പനി ചെലവഴിച്ചത് 88,916.80 കോടി രൂപയാണ്.2010-11 മുതല്‍ 2017-18വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ലാഭവിഹിതയിനത്തില്‍ സര്‍ക്കാര്‍ 74,267 കോടിയാണ് നേടിയത്. എട്ട് വര്‍ഷത്തിനിടെ ലാഭവിഹിതയിനത്തില്‍ കമ്പനി ചെലവഴിച്ചത് 88,916.80 കോടി രൂപയാണ്.കൂടാതെഓഫര്‍ ഫോര്‍ സെയില്‍ വഴി കമ്പനിയുടെ 99 ലക്ഷം ഓഹരികൂടി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിശ്ചയിച്ചിരിക്കുന്ന വില ഓഹരിയൊന്നിന് 252.70 രൂപയാണ്. ഇതിലൂടെ സര്‍ക്കാരിന് സമാഹരിക്കാനാകുക 250 കോടി രൂപയാണ്

shortlink

Post Your Comments


Back to top button