Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
India

ഒമാനിലും യെമനിലും താണ്ഡവമാടി മെക്കനു ചുഴലിക്കാറ്റ്: പുറത്തുവരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ഒമാനിലും യെമനിലും താണ്ഡവമാടി മെക്കനു ചുഴലിക്കാറ്റ്. കനത്ത മഴയിലുംകാറ്റിലും 13 പേരാണ് മരിച്ചത്. ഒമാനില്‍ മൂന്ന് വര്‍ഷം കൊണ്ട് പെയ്യേണ്ട മഴയാണ് ഒരൊറ്റ ദിവസം കൊണ്ട് പെയ്തതെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ഉഡുപ്പി, ദക്ഷിണ കന്നഡ ഭാഗങ്ങളില്‍ കനത്ത മഴയായിരുന്നു ലഭിച്ചത്. ജനങ്ങളുടെ ജീവിതം തന്നെ താറുമാറായി കിടക്കുന്ന അവസരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഭീകരമായ വീഡിയോകള്‍ പ്രചരിക്കുന്നത്. മംഗളൂരുവില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്‍കൂറായി ജനങ്ങള്‍ക്ക് അറിയിപ്പു നല്‍കിയിരുന്നു.

 

എങ്കിലും പ്രാദേശിയ ഭരണാധികാരികളെ സഹായിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേന രംഗത്തെത്തിയിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗോവ -മഹാരാഷ്‌ട്ര തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെക്കുനിയുമായി ബന്ധപ്പെട്ട് നിരവധി ഭീകര വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 115 എംപിഎച്ച്‌ വേഗതിയില്‍ കാറ്റ് വീശുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

 

രാജ്യത്ത് വീശിയ ഏറ്റവും വലിയ കാറ്റായിരുന്നു മെക്കനു. മംഗളൂരുവിലെ ശക്തമായ മഴയില്‍ റോഡില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പാമ്പ് ഒഴുകി പോകുന്ന കാഴ്ചയും സോഷ്യല്‍ മീഡിയില്‍ വൈറലാണ്. സൗത്ത് വെസ്റ്റ് മംഗളൂരുവിലെ 50-70 കിലോമീറ്ററിലാണ് കനത്ത മഴ പെയ്തത്. ശക്തമായി കുത്തിയൊലിച്ച്‌ വരുന്ന വെള്ളപ്പൊക്കത്തില്‍ കെട്ടിടങ്ങള്‍ വീഴുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യെമനിലെ സൊക്രോട്ടയില്‍ സംഭവിച്ച വീഡിയോ ആണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.

 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒമാനിലെ ദോഫാറില്‍ ആഞ്ഞടിച്ച മെക്കനു. അവസരവാദികളുടെ വൃത്തികെട്ട രാഷ്ട്രീയത്തില്‍ നിന്ന് നിങ്ങളുടെ ക്യമറ കണ്ണൂകള്‍ ഇവിടേക്ക് തിരിക്കണം എന്ന് പറഞ്ഞ് ഭീകരമായ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മംഗളൂരുവില്‍ മെക്കനു ചുഴലിക്കാറ്റ് ആഞ്ഞ് വീശുകയാണെന്നും അതില്‍ പറയുന്നു. തുര്‍ക്കിയിലും ശക്തമായ രീതിയിലായിരുന്നു മെക്കനു ആഞ്ഞടിച്ചത്. തുര്‍ക്കിയിലെ ഭീകര കാഴ്ചയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രവചിക്കാനാകാത്ത അത്രയും ശക്തിയിലാണ് യെമനിലും സൗദി തീരങ്ങളിലും മെക്കനു ആഞ്ഞടിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button