Latest NewsNewsIndia

പോലീസ് ജീപ്പില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം വണ്ടിയും താക്കോലും തിരികെ നല്‍കി

ഭോപ്പാല്‍: മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടിയെ പോലീസ് ജീപ്പില്‍ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിനു മുമ്പ് സംഘം 100ലേക്ക് വിളിച്ച് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ശേഷം പോലീസ് എത്തിയപ്പോഴേക്കും സംഘത്തിലെ ഒരാള്‍ വയ്യാത്തതുപോലെ താഴെ കിടക്കുകയുമായിരുന്നു.

ഇതുകണ്ട പോലീസ് സംഘം താഴെ കിടക്കുന്ന ആളിന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും സംഘത്തിലെ മറ്റു ചിലര്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. അവര്‍ പോലീസുകാരെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പിന്നീട് പോലീസുകാരെ കെട്ടിയിട്ട ശോഷമാണ് ഇരുപതുകാരിയെ തട്ടിക്കൊണ്ടു പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എഎസ്‌ഐ സുഭാഷ് ദുബെ, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രകാശ് മണ്ഡല്‍ , ഡ്രൈവര്‍ ഷറഫത്ത് ഖാന്‍ എന്നിവരെ ബോമോര്‍ ഗ്രാമത്തില്‍വെച്ച് ആക്രമത്തിന് ഇരയായത്.

അതേസമയം പെണ്‍കുട്ടിയുടെ അച്ഛന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുി പോയവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അര്‍ദ്ധരാത്രി ഒരു സംഘം ആളുകള്‍ ഇവിടെയെത്തി വീടിന്റെ വാീതില്‍ തുറക്കാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിന് തയാറായിരുന്നില്ല. തുടര്‍ന്നാണ് സംഭവമുണ്ടായത്. കര്‍ഷകനാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button