Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

കുട്ടികള്‍ക്കു നേരെ ലൈംഗികാക്രമണവും അജ്ഞാത മരുന്ന് പ്രയോഗവും : രക്ഷിതാക്കള്‍ ആശങ്കയില്‍

 

ബെയ്ജിങ് : കിന്റര്‍ഗാര്‍ട്ടനിലെ കുഞ്ഞുങ്ങള്‍ക്കു നേരെ ലൈംഗികാതിക്രമവും മരുന്നുപരീക്ഷണവും നടന്നതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു വനിതകളെ പൊലീസ് അറസ്റ്റു ചെയ്തു. നവജാത ശിശുക്കള്‍ മുതല്‍ ആറു വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ചൈനയിലെ പ്രശസ്ത ആര്‍വൈബി എഡ്യുക്കേഷന്‍ ന്യൂ വേള്‍ഡ് കിന്റര്‍ഗാര്‍ട്ടന്റെ കാവ്യാങ് ജില്ലയിലെ സെന്ററിലാണു സംഭവം.

കുട്ടികളുടെ ശരീരഭാഗങ്ങളില്‍ സൂചി കൊണ്ടു കുത്തിയ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. അജ്ഞാത മരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കിയതായും കണ്ടെത്തി. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. രാജ്യമെമ്പാടുമുള്ള കിന്റര്‍ഗാര്‍ട്ടനുകളിലും അടിയന്തരമായി പരിശോധന ശക്തമാക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ലിയു എന്ന ഇരുപത്തിരണ്ടുകാരി അധ്യാപികയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഇവര്‍ക്കു കീഴിലുള്ള കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ്. അതേസമയം ചൈനയിലെ പട്ടാളക്കാരാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന വാര്‍ത്തയും ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്.

സംഭവം നടന്ന കിന്റര്‍ഗാര്‍ട്ടനു സമീപമാണ് ചൈനയിലെ വലിയ മിലിട്ടറി ക്യാംപുകളിലൊന്ന്. ഇവിടത്തെ ഉദ്യോഗസ്ഥരും പീഡനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുപ്പത്തിയൊന്നുകാരി അറസ്റ്റിലായി. ഓണ്‍ലൈന്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ്. ചൈനീസ് സേനയിലെ ‘ടൈഗര്‍ ഗ്രൂപ്പ്’ എന്ന വിഭാഗമാണ് കുട്ടികളെ പീഡിപ്പിച്ചതെന്നായിരുന്നു സമൂഹമാധ്യമമായ വി ചാറ്റിലൂടെ ലിയു എന്ന ഈ പെണ്‍കുട്ടി പ്രചരിപ്പിച്ചത്.

സൈനികര്‍ പീഡനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി തെളിവില്ലെന്നു സര്‍ക്കാരും വ്യക്തമാക്കി. പീഡന വാര്‍ത്ത പുറത്തെത്തിയതിനെ തുടര്‍ന്ന് കാവ്യാങ്ങിലെ കിന്റര്‍ഗാര്‍ട്ടന്റെ മേധാവിയെ പുറത്താക്കാന്‍ പ്രാദേശിക സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍വൈബി എഡ്യുക്കേഷനു കീഴില്‍ ചൈനയില്‍ 80 കിന്റര്‍ഗാര്‍ട്ടനുകളുണ്ട്. നേരിട്ടല്ലാതെ ഈ ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ 175 കിന്റര്‍ഗാര്‍ട്ടനുകള്‍ വേറെയുമുണ്ട്.

കിന്റര്‍ഗാര്‍ട്ടനുകളിലെ പീഡനത്തിന്റെ പേരില്‍ നേരത്തെയും ആര്‍വൈബി നിയമക്കുരുക്കില്‍ പെട്ടിട്ടുണ്ട്. കുട്ടികളെ മര്‍ദിക്കുന്നതിന്റെ വലിച്ചെറിയുന്നതിന്റെയും വിഡിയോകള്‍ പുറത്തെത്തിയതിനെത്തുടര്‍ന്ന് ബെയ്ജിങ്ങിലെ കിന്റര്‍ഗാര്‍ട്ടന്‍ മേധാവിയെ പുറത്താക്കി അടുത്തിടെ മാപ്പു പറഞ്ഞിരുന്നു.

കുട്ടികളെ സൂചി കൊണ്ട് തലയിലും വായിലും കാലിലും കുത്തിയതിന് രണ്ട് അധ്യാപകര്‍ 34 മാസത്തെ തടവുശിക്ഷ നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഈ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button