NewsIndia

സിപിഎമ്മിന്‍റെ തെറ്റ് മമത തിരുത്തി!

സിംഗൂര്‍: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക് കൈമാറി. 2006 ല്‍ ടാറ്റയുടെ നാനോ ഫാക് ടറിക്കായി ബുദ്ധദേബ് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് 10 വര്‍ഷത്തിന് ശേഷം കർഷകർക്ക് തന്നെ വിട്ടുനല്‍കുന്നത്.വ്യവസായം വരണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നയമെന്നും അതിന് പക്ഷേ ബലംപ്രയോഗിച്ച് സ്ഥലം ഏറ്റെടുത്ത് വ്യവസായം ചെയ്യാൻ കഴിയില്ലായെന്നും മമത പറയുകയുണ്ടായി.

സിംഗൂരിലെ ഭൂമി ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്ന് ആഗസ്ത് 31 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. 12 ആഴ്ചകള്‍ക്കുള്ളില്‍ കര്‍ഷകര്‍ക്ക് ഭൂമി കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.ടാറ്റയോ, ബി.എം.ഡബ്ല്യുവോ ആയിക്കൊള്ളട്ടെ വ്യവസായം തുടങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മിഡ്‌നാപൂരിലെ ഗോള്‍ട്ടോറില്‍ 1000 ഏക്കര്‍ സ്ഥലം നല്‍കാന്‍ തയ്യാറാണെന്നും അതിന് വ്യവസായികളെ ക്ഷണിക്കുകയാണെന്നും ഒരു മാസത്തെ സമയവും നല്‍കുന്നുവെന്നും മമത പറയുകയുണ്ടായി.
കൂടാതെ ഖരഗ്പൂരിലും, പനഗട്ടിലും വ്യവസായത്തിന് നല്‍കാന്‍ ഭൂമിയുണ്ടെന്നും ആവശ്യമുള്ളവര്‍ക്ക് ധനകാര്യമന്ത്രി അമിത് മിത്രയേയോ, ചീഫ് സെക്രട്ടറിയേയോ സമീപിക്കാമെന്നും മമത ബാനർജി പറഞ്ഞു.

shortlink

Post Your Comments


Back to top button