Kerala

കോടിയേരിയ്ക്കെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം ● സായുധ ആക്രമണത്തിന് സി.പി.എം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പ്രതിഷേധം ശക്തമാകുന്നു. സായുധകലാപത്തിന് ആഹ്വാനം നല്‍കി പ്രസംഗിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും തമ്മിലുള്ള പടലപ്പിണക്കം ആര്‍.എസ്.എസിന്റെ തലയില്‍ കെട്ടിയ്ക്കേണ്ടെന്നും കോടിയേരിയുടെ പ്രസ്താവന ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയനുള്ള കുറ്റപത്രമാണെന്നും കുമ്മനം വ്യക്തമാക്കി.

കോടിയേരിയ്ക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും ആവശ്യപ്പെട്ടു. പരസ്യമായി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. കോടിയേരിയുടെ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധീരന്‍ പറഞ്ഞു.

പയ്യന്നൂരിൽ സിപിഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് കോടിയേരിയുടെ ആഹ്വാനം. .നമ്മളെ ക്രമിക്കാൻ ആരു വരുന്നുവോ അവരോടു കണക്കു തീർക്കണം. വന്നാൽ വന്നതു പോലെ തിരിച്ചുവിടില്ല എന്നു തീരുമാനിക്കണം . വയലിൽ പണി തന്നാൽ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഎമ്മിനോട് കളിക്കണ്ട. പാര്‍ട്ടിയിലെ യുവതീ-യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കണമെന്നും കോടിയരി പറഞ്ഞു. പോലീസ് ആര്‍.എസ്.എസിന് അനുകൂലമാണെന്നും കോടിയേരി ആരോപിച്ചിരുന്നു.

shortlink

Post Your Comments


Back to top button