International

മുംബൈ ഭീകരാക്രമണക്കേസ് : ഇന്ത്യന്‍ സാക്ഷികളെ ഹാജരാക്കാന്‍ പാകിസ്ഥാന്‍ കോടതി ഉത്തരവ്

ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സാക്ഷികളെ ഹാജരാക്കാന്‍ പാകിസ്ഥാന്‍ വിരുദ്ധ കോടതിയുടെ ഉത്തരവ്. മുംബൈ ഭീകരാക്രമണക്കേസ് സൂത്രധാരന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി അടക്കമുള്ളവരുടെ വാദം നടത്തുന്ന റാവല്‍പിണ്ടി അഡിയാല ജയില്‍ അധികൃതര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ 24 സാക്ഷികളാണുള്ളത്. ഇവരെയെല്ലാം ഹാജരാക്കണമെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോട് കോടതി നിര്‍ദ്ദേശിച്ചു. ഇവരെ കോടതിയില്‍ ഹാജരാക്കിയാല്‍ മാത്രമേ മൊഴി രേഖപ്പെടുത്താന്‍ സാധിക്കൂകയൂള്ളൂ. ഇതിന് കഴിഞ്ഞില്ലെങ്കില്‍ കേസിലെ നടപടികള്‍ തുടരാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

2012 ല്‍ രേഖപ്പെടുത്തിയ നാല് ഇന്ത്യന്‍ സാക്ഷികളുടെ മൊഴി സ്വീകാര്യമല്ലെന്ന് ആഭ്യന്ത്രമന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരെ വിശദമായി ചോദ്യം ചെയ്യുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ തൂക്കിലേറ്റിയ അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ള ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുന്നതിന് ഉപയോഗിച്ച ബോട്ട് തിരികെ പാകിസ്ഥാനിലെത്തിച്ച് കേസിലെ തെളിവാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button