Kerala

വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടിമ്മയെ ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര സ്വദേശികളായ വിനോദ്, സുജിത് കുമാര്‍ എന്നിവരാണ്‌ അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബര്‍ 25 നാണ് സംഭവം. വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വീട്ടമ്മയെ സംഘം ബലമായി വണ്ടിയില്‍ പിടിച്ചുകയറ്റികൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് വീട്ടമ്മ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിന്‌ ശേഷം ഒളിവില്‍ പോയ പ്രതികളെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു രണ്ട് പ്രതികളായ വിനോദ്, അരുണ്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button