International

സിക വൈറസ് മൂലമുള്ള ജനിതക വൈകല്യം രണ്ടാഴ്ചയ്ക്കകം കണ്ടെത്താമെന്ന് ലോകാരോഗ്യ സംഘടന

ജനീവ : സിക വൈറസ് മൂലമുള്ള ജനിതക വൈകല്യങ്ങളില്‍ രണ്ടെണ്ണം കുട്ടിയുടെ ജനനം നടന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്താമെന്ന് ലോകാരോഗ്യസംഘടന. ബ്രസീല്‍ അടക്കമുള്ള സിക ബാധിത രാഷ്ട്രങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന ഗര്‍ഭിണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനിതക വൈകല്യമായ മൈക്രോസിഫാലിയും ഗില്ലന്‍ ബാര്‍ സിന്‍ഡ്രോമുമാണ് ജനനം നടന്ന് എട്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിക്കാനാകുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിത്. സികയെ പ്രതിരോധിക്കുന്ന വാക്‌സിന്‍ തയാറെടുക്കുന്നുണ്ടെങ്കിലും വ്യാപകമായ രീതിയില്‍ പരീക്ഷണം നടത്താന്‍ 18 മാസം എങ്കിലും എടുക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

സിക വൈറസിനെതിരായ പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനായി 15 ഓളം സംഘങ്ങളാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആഴ്ചകള്‍ക്കകം തന്നെ പരീക്ഷണ കിറ്റുകള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button