Kerala

ഫെനി ബാലകൃഷ്ണന്‍ തന്റെ മാംസം വിറ്റ് 86 ലക്ഷം വാങ്ങിയെന്ന് സരിത

കൊച്ചി : തന്റെ കത്തിന്റെ പേരു പറഞ്ഞ് പലരില്‍ നിന്നായി 86 ലക്ഷം രൂപ ഫെനി ബാലകൃഷ്ണന്‍ തട്ടിയെന്നും അതിനാലാണ് അഭിഭാഷക സ്ഥാനത്തുനിന്ന് മാറ്റിയതെന്നും സരിത പറഞ്ഞു. ഫെനി വാങ്ങിയത് തന്റെ മാംസം വിറ്റ പണമാണ്. അമ്മ മാത്രമാണ് ജയിലില്‍ കിടന്ന തന്നെ സഹായിക്കാന്‍ ഉണ്ടായിരുന്നത്. ഒറ്റയ്ക്കായപ്പോള്‍ സഹായത്തിന് ഫെനി ബാലകൃഷ്ണനെ സമീപിക്കാന്‍ അമ്മയോട് പറഞ്ഞത് താനാണ്. അങ്ങനെയാണ് ഫെനി വിശ്വസ്തനായ അഭിഭാഷകനായത്. പിന്നീടാണ് സോളാര്‍ കേസിന്റെ പേരില്‍ ഫെനി ബാലകൃഷ്ണന്‍ പണം പിരിച്ചത് താനറിഞ്ഞതെന്നും സരിത വ്യക്തമാക്കി.

സോളാര്‍ കേസില്‍ ആയിരം കാര്യങ്ങളുണ്ട്. അതില്‍ പത്ത് എണ്ണം മാത്രമാണ് പുറത്തുപറയുന്നത്. താന്‍ പറയുന്നത് തെളിവ് കൈവശമുള്ള കാര്യങ്ങള്‍ മാത്രമാണ്. സോളാര്‍ കേസില്‍ അറസ്റ്റിലായ അന്നുമുതല്‍ താന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം അനുഭവിക്കുന്നു. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

shortlink

Post Your Comments


Back to top button