Gulf

ഖത്തറില്‍ 923 കമ്പനികളുടെ പ്രവര്‍ത്തനം നിരോധിച്ചു

ദോഹ: ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 923 കമ്പനികളുടെ പ്രവര്‍ത്തനം നിരോധിച്ചു. തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.

2015 ന്റെ ആദ്യ പകുതിയില്‍ മാത്രം 807 കമ്പനികളാണ് മന്ത്രാലയത്തിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊത്തം കമ്പനികളുടെ അഞ്ച് ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 116 കമ്പനികള്‍ മാത്രമാണ് നിരോധിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 28,085 കമ്പനികളിലായി 56,724 സന്ദര്‍ശനങ്ങളാണ് മന്ത്രാലയത്തിന്റെ പരിശോധന സംഘം നടത്തിയത്. 300 പരിശോധകരെയാണ് അധികൃതര്‍ ഇതിനായി നിയോഗിച്ചിരിക്കുന്നത്.

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി രാജ്യത്തുള്ള നിയമങ്ങളുടെ ലംഘനവും തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ അനാസ്ഥയും കമ്പനികള്‍ നിരോധിക്കുന്നതിന് കാരണമായി. കമ്പനി പൂട്ടുന്നതുവഴി തൊഴിലാളികള്‍ക്ക് പ്രയാസമുണ്ടാകുന്നത് ഒഴിവാക്കാന്‍ തൊഴിലാളികളുടേയും കമ്പനികളുടേയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമായാണ് മന്ത്രാലയം പരിഗണിക്കുന്നത്.

shortlink

Post Your Comments


Back to top button