India

മാതാവിന്റെ മൃതദേഹം ഒന്‍പത് മാസം വീടിനുള്ളില്‍ സൂക്ഷിച്ച മക്കളെ അറസ്റ്റ് ചെയ്തു

ഹരിങ്കട്ട: അസുഖം ബാധിച്ചുമരിച്ച സ്വന്തം അമ്മയുടെ മൃതദേഹം സംസ്‌കരിച്ചില്ല. വീടിനുള്ളില്‍ ഒന്‍പത് മാസത്തോളം സൂക്ഷിച്ചുവെച്ചു. പശ്ചിമ ബംഗാളിലെ സിംഹട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മക്കളാണ് അമ്മയുടെ മൃതദേഹത്തോട് ഈ അനാദരവ് കാട്ടിയത്.

സംഭവത്തെ തുടര്‍ന്ന് മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. അരുണ്‍ സാഹ, അജിത്ത് സാഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 16നാണ് ഇവരുടെ മാതാവ് മരണപ്പെട്ടത്. എന്നാല്‍, പ്രദേശത്തെ കൊടുംതണുപ്പ് മൂലം അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ലെന്നാണ് പോലീസിനോട് ഇവര്‍ പറഞ്ഞത്.

പിന്നീട് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മൃതദേഹത്തില്‍ പുഴുവരിച്ചിരുന്നുവെന്ന് പിന്നീട് സംസ്‌കരിക്കാന്‍ സാധിച്ചില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍, അമ്മ മരണപ്പെട്ടെന്ന് അയല്‍വാസ.ികള്‍ പോലും അറിഞ്ഞിരുന്നില്ല. അമ്മയെക്കുറിച്ച് ചോദിക്കുമ്പോള്‍ അസുഖമാണെന്നും ഉറങ്ങുകയാണെന്നും പറയും.

അമ്മയെ കാണാന്‍ അയല്‍വാസികളെയും അനുവദിച്ചില്ല. പിന്നീട് മുന്‍സിപ്പാലിറ്റിയുടെ സര്‍വ്വേയ്ക്കായി അധികൃതര്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ മണത്തറിഞ്ഞത്. വീടിനകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയ അധികൃതരെ മക്കള്‍ തടഞ്ഞു. പിന്നീട് അയല്‍ക്കാരെ കൂട്ടിവന്ന് ബലമായി അകത്തേക്ക് പ്രവേശിക്കുകയുമാണ് ചെയ്തത്. വീടിനുള്ളില്‍ മാതാവിന്റെ അസ്ഥികൂടമാണ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button